Connect with us

Hi, what are you looking for?

Exclusive

നരേന്ദ്രമോദി വീട്ടിലെത്തും, ഖുറാന്‍ വിറ്റത് 145 കോടിക്ക്, മോന്‍സന്റെ നമ്പറുകളില്‍ അമ്പരന്ന് ക്രൈംബ്രാഞ്ച്

ലോകഫ്രോഡ് മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കഥ അവസാനിക്കുന്നില്ല. ഒരു പരമ്പരയായി തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലും മോന്‍സണ്‍ ആളുകളെ പറ്റിച്ചിട്ടുണ്ടെന്നുള്ള വിവരമാണ് ക്രൈംബ്രാഞ്ചില്‍ നിന്ന് ലഭിക്കുന്നത്. മോന്‍സണിന്റെ നമ്പറുകളില്‍ അമ്പരന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മോന്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദര്‍ശനവും വിറ്റ് കാശാക്കി. ഫോണിലൂടെയാണ് മോന്‍സണ്‍ ഇത്തരത്തില്‍ ഇല്ലാക്കഥകളും നുണകളും പറഞ്ഞ് ഫലിപ്പിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ രണ്ട് കേന്ദ്രപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു.കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കലൂരിലെ തന്റെ മ്യൂസിയം വീട് സന്ദര്‍ശിക്കുമെന്ന് മോന്‍സണ്‍ പലരോടും ഫോണിലൂടെ പങ്കുവച്ചിരുന്നു.

ഉന്നത പൊലീസ് ബന്ധങ്ങളുള്ള മോന്‍സന്റേത് തള്ളാണെന്ന് ആരും കരുതിയില്ല. പ്രധാനമന്ത്രിയെ വരെ എത്തിക്കാന്‍ സ്വാധീനമുള്ള മോന്‍സണിന്റെ ഫെമ കേസും യഥാര്‍ത്ഥ്യമാണെന്ന് വിശ്വസിച്ചാണ് പലരും പണം നല്‍കിയത്. പുരാതനമായ ഖുറാന്‍ 145 കോടി രൂപയ്ക്ക് അറബ് രാജ്യത്ത് വിറ്റെന്നും, കൊച്ചി വിമാനത്താവളത്തില്‍ സ്‌പെഷ്യല്‍ ഫ്‌ലൈറ്റ് എത്തിയാണ് ഇതു കൊണ്ടുപോയതെന്നും മോന്‍സണ്‍ പലരെയും വിശ്വസിപ്പിച്ചിരുന്നു. ഖുറാന്‍ വാങ്ങാന്‍ ഖത്തറില്‍ നിന്ന് നാലു പേരെത്തിയെന്ന് ഇയാള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണിന്റെ അറസ്റ്റ് കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് കാക്കനാട്ടെ ജയിലിലെത്തി രേഖപ്പെടുത്തി. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. മോന്‍സണിന്റെ കലൂരിലെ സൗന്ദര്യവര്‍ദ്ധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പെണ്‍കുട്ടിയുടെ മൊഴിയില്‍ മോന്‍സണിന്റെ മേക്കപ്പ്മാന്‍ ജോഷിയെയും പോക്സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മോന്‍സണ്‍ കേസില്‍ രൂക്ഷ വിമര്‍ശനാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മോന്‍സണ്‍ കേസില്‍ പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിക്കവെയാണ് ഉന്നത പോലീസ് മേധാവികള്‍ക്കും സര്‍ക്കാരിനും തിരിച്ചടി ലഭിച്ചത്. പുരാവസ്തു നിയമം എന്താണെന്ന് ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും അറിയില്ലേയെന്നാണ് കോടതി ചോദിച്ചത്.ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിക്ക് നിങ്ങള്‍ക്ക് മനസ്സിലായില്ലേയെന്നും നിങ്ങള്‍ എന്ത് പോലീസാണെന്നും ഹൈക്കോടതിചോദിച്ചിരുന്നു.

ഇവര്‍ ആര് ക്ഷണിച്ചിട്ടാണ് പോയത്? 2019 മെയ് മാസം 11ാം തീയ്യതിയാണ് മോന്‍സണിനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് എഡിജിപി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിനുശേഷമാണ് മോന്‍സണ്‍ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. മോന്‍സണെതിരെ സംശയം ഉണ്ടായിട്ടും പോലീസ് എന്തിന് സംരക്ഷണം നല്‍കിയെന്നും കോടതി ചോദിച്ചിരുന്നു. കൃത്യമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...