Connect with us

Hi, what are you looking for?

Exclusive

റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാര്‍ത്ഥം, ഡിആര്‍ഡിഒയുടെ പേര് ഉപയോഗിച്ച മോന്‍സണ്‍

മോന്‍സണ്‍ മാവുങ്കലിന്റെ ലോക ഫ്രോഡ് പരിപാടികള്‍ ഒരു സിനിമ ആക്കാന്‍ പാകത്തിനുണ്ട്. ഇതൊരു പരമ്പര കൊണ്ടേ അവസാനിക്കുകയുള്ളൂ. റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാര്‍ത്ഥം കൈവശമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖയും മോന്‍സണ്‍ ഉണ്ടാക്കിയിരുന്നു. മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം തന്റെ പക്കല്‍ വില്‍പനക്കായി ഉണ്ടെന്ന് തെളിയിക്കാന്‍ വ്യാജ രേഖ ചമച്ചതിനാണ് കേസ്. ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ നല്‍കിയെന്ന രീതിയിലാണ് മോന്‍സന്‍ രേഖ ഉണ്ടാക്കിയത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഡിആര്‍ഡിഒയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ അന്വേഷണത്തിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയതും വ്യാജ രേഖ ചമച്ചതിന് മോന്‍സനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും.

ഇതോടെ മോന്‍സനെതിരായ കേസുകളുടെ എണ്ണം ആറായി.ഇറിഡിയം കൈവശം വയ്ക്കാന്‍ അനുമതി ഉണ്ടെന്നുള്ള രേഖയാണ് മോന്‍സന്‍ വ്യാജമായി ചമച്ചത്.ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സണ്‍ നിര്‍മ്മിച്ചെന്നും ക്രൈംഞ്ച്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മോന്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്. ഒന്നരലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഒരു തട്ടിപ്പ് കേസ് കൂടി മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.

2017 ഡിസംബര്‍ 29 ന് ഒന്നരലക്ഷം രൂപ മോന്‍സണ്‍ ആവശ്യപ്പെട്ടു എന്നാണ് തുറവൂര്‍ സ്വദേശിയുടെ പരാതി. തന്റെ സഹോദരന്‍ വഴിയാണ് മോന്‍സണ്‍ ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം തന്റെ കൈയില്‍ പണമില്ല എന്ന് മോന്‍സണ്‍ വിശ്വസിപ്പിച്ചു. 20 ദിവസത്തിനകം പണം തിരിച്ചു തരുമെന്നും സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടെത്തി നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് തുക ഒപ്പിച്ചു. തുടര്‍ന്ന് മോന്‍സണ്‍ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയില്‍ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്‍പ്പിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

മോന്‍സനെതിരെ കൂടുതല്‍ തട്ടിപ്പ് കേസുകള്‍ പുറത്തു വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികളും ഉണ്ടായേക്കാം. ഇയാളുമായുള്ള ഇടപാടില്‍ പലര്‍ക്കും പണം നഷ്ടമായിയുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. എന്നാല്‍ പലര്‍ക്കും പണത്തിന്റെ ഉറവിടം അടക്കം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. കള്ളപ്പണം ഉള്ളവരായിരുന്നു പല ഇടപെടുകാരും. ഇവര്‍ പരാതിപ്പെട്ടില്ലെങ്കിലും എങ്ങനെ പണം നഷ്ടമായെന്ന് അറിയാന്‍ ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തുന്നുണ്ട്. അതേ സമയം മോന്‍സനുമായുള്ള തെളിവെടുപ്പും അന്വേഷണവും പുരോഗമിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...