ലോക പോലീസ് എന്ന് അഹങ്കരിക്കുന്ന അമേരിക്കക്കു വമ്പൻ പണികൊടുക്കാൻ ഉറച്ചു താലിബാൻ സർക്കാർ. അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ വേൾഡ് ട്രേഡ് സെന്റർ അക്രമിച്ചതിന്റെ ഇരുപതാം വാർഷികത്തിന്റെ അന്ന് തന്നെ അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും എന്നുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത് . ഇതിലൂടെ അമേരിക്കയെ പ്രകോപിപ്പിക്കുക എന്ന ലക്‌ഷ്യം തന്നെയാണ് താലിബാൻ ഉദ്ദേശിക്കുന്നത് എന്നാണു വിവരം. വേൾഡ് ട്രേഡ് സെന്റർ തകർത്തത് സെപ്തംബര് 11 ആയിരുന്നു, നാളെ അതിന്റെ ഇരുപതാം വാർഷികമാണ്, വാർഷികത്തിന്റെ അന്ന് തന്നെ സത്യപ്രതിജ്ഞ നടത്തും, വേൾഡ് ട്രേഡ് സെന്റർ അക്രമിച്ചതോടുകൂടി ആയിരുന്നു അമേരിക്കൻ സൈന്യം തീവ്രവാദത്തിന്റെ തകർക്കാൻ എന്ന് പറഞ്ഞു തങ്ങളുടെ സൈന്യത്തെ അഫ്ഗാനിലേക്ക് അയച്ചതും
. അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ തീവ്രവാദികളിൽ ഒരാളായ സിറാജുദ്ദീൻ ഹഖാനിയാണ് താലിബാൻ അഫ്ഗാൻറ് സർക്കാരിലെ പുതിയ ആഭ്യന്തര മന്ത്രി , ഇതാണ് അമേരിക്കയെ ലികത്തിനു മുന്നിൽ നാണം കെടുത്താൻ പോകുന്നത്, ഇതിനു പുറമെ അമേരിക്കയിലെ ആക്രമണത്തിന്റെ വാർഷികത്തിന് ഇവരുടെ സത്യപ്രതിഞ്ജയും, ഫലത്തിൽ കടുത്ത തീവ്രവാദ നിലപാടുകൾ തന്നെ ആയിരിക്കുംതാലിബാനിലെ പുതിയ സർക്കാരിൽ നിന്നും ലോകത്തിനു പ്രതീക്ഷിക്കാൻ ഉള്ളത് എന്നതാണ് വാസ്തവം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ഞങ്ങളെ കൈകാര്യം ചെയുന്ന രീതി സംബന്ധിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട് . അമേരിക്കയെ മുറിപ്പെടുത്തുവാനോ നാണം കെടുത്തുവാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നാൽ ഞങ്ങൾക്കുത് ഒരു വലിയ ദിവസം ആണ് , ഞങ്ങളുടെ ആഭ്യന്തര മന്ത്രി അമേരിക്കയുടെ ആഗോള ഭീകരരുടെ പട്ടികയിൽ ഉള്ളത് ഞങ്ങൾക്ക് അപമാനകരമാണ്,
ഇനി സിറാജുദ്ദീൻ ഹഖാനി അഫാനിസ്താന്റെ ആഭ്യന്തര മന്ത്രിയാണ് , ഇത് ഞങ്ങൾക്ക് സന്തോഷം തരുന്ന കാര്യം തന്നെ ആണ് എന്നാണു താലിബാൻ വക്താവ് പ്രതികരിച്ചിരിക്കുന്നത് . മുല്ല ഹസ്സൻ അഖ്ണ്ടിന്റെ നേതൃത്വത്തിൽ ഉള്ള പുതിയ താലിബാൻ സർക്കാരിൽ നിന്നും തീവ്രവാദ അനുകൂല നിലപാടുകൾ പ്രതീക്ഷിക്കാം എന്നും വക്താവ് ഡിയേഷ മാധ്യമത്തോട് പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിൽ രാജ്യങ്ങൾ ഇപ്പോളും മടിച്ചു നിൽക്കുന്നുണ്ടെങ്കിലും സർക്കാർ രൂപീകരണ ചടങ്ങിലേക്ക് റഷ്യ, ചൈന തുർക്കി പാകിസ്ഥാൻ ഇറാൻ തുടങ്ങിയ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചീട്ടുണ്ട്. ഇതിൽ ഏതെല്ലാം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും എന്നതും നിർണ്ണായകമാണ്.
ചൈനയും തുർക്കിയും പാകിസ്ഥാനും ഇറാനും താലിബാൻ ഭരണകൂടത്തോട് അടുത്ത് നിൽക്കുന്നവർ ആണ്, പ്രധാനമായും മറ്റു രാജ്യങ്ങളെ ആക്രമിക്കാൻ താലിബാനെ ഉപയോഗിക്കാം എന്ന തന്ത്രം മാത്രമാണ് ഇതിനു പിന്നിൽ. താലിബാനുമായി ലോകം ചർച്ച നടത്തണമെന്നും താലിബാൻ സർക്കാരിന് സാധ്യമായ അംഗീകാരം നൽകണമെന്നും ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ അധ്വാനം ചെയ്തിരുന്നു. താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല, മാത്രമല്ല അഫ്ഗാനിൽ നടക്കുന്ന സംഭവ വികാസങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയുമാണ് . ഇന്ത്യ താലിബാനെ അംഗീകരിക്കുകയില്ല എന്ന സൂചനകളാണ് ഇതുവരെ പുറത്തുവന്നീട്ടുള്ളത്