സംസ്ഥാനത്ത് കൊവിഡിന്റെ ഉപവകഭേദം എവൈ-1 വ്യാപിക്കുന്നതായി കണ്ടെത്തി. ഡെല്‍റ്റ വകഭേദത്തിന്റെ ഉപവകഭേദമായ എവൈ 1 ആണ് സംസ്ഥാനത്ത് പടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് തന്നെ ഡെല്‍റ്റയുടെ എവൈ 1 വകഭേദം ഏറ്റവും കൂടുതലായി സ്ഥിരീകരിച്ചിരിക്കുന്നതും കേരളത്തിലാണ്. സംസ്ഥാനത്ത് കേരളത്തില്‍ ഡെല്‍റ്റ വകഭേദം രൂക്ഷമായതിനെ തുടര്‍ന്നാണ് കൊവിഡ് വ്യാപനം ശക്തമായിരിക്കുന്നത്.
കേരളത്തിലെ അഞ്ച് ജില്ലകളിലാണ് ഡെല്‍റ്റയുടെ എവൈ 1 വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഈ ഉപവകഭേദം കണ്ടെത്തിയിരിക്കുന്നത്. എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് ഡെല്‍റ്റയുടെ എവൈ 1 വകഭേദം കണ്ടെത്തിയിരിക്കുന്നത്. എവൈ 1 മുതല്‍ എവൈ 25 വരെയുളള ഉപവകഭേദങ്ങളുടെ സാന്നിധ്യം കേരളത്തിലുളളതായി സംശയിക്കുന്നുണ്ട്.
അതേസമയം, ഇപ്പോഴുള്ള ഡെല്‍റ്റയെക്കാള്‍ (ബി.1.617.2) അപകടകാരിയാണോ എ.വൈ. 1 എന്ന് വ്യക്തമായിട്ടില്ല.
ഓഗസ്റ്റില്‍ പരിശോധിച്ച 909 സാംപിളുകളില്‍ 424 എണ്ണത്തിലും ഡെല്‍റ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്. എന്നാല്‍, എ.വൈ. 1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഗസ്റ്റില്‍ എ.വൈ.1 മാത്രം ആറുശതമാനത്തിലേറെയായി. സി.എസ്.ഐ.ആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്. സംസ്ഥാനത്ത് ജൂണില്‍ ഏതാണ്ട് അരശതമാനവും ജൂലായില്‍ ഒരു ശതമാനവുമായിരുന്ന എ.വൈ. 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റില്‍ ആറുശതമാനമായി. അഞ്ചുശതമാനത്തിലേറെ എ.വൈ. 1 കണ്ടെത്തിയത് കേരളത്തില്‍മാത്രമാണെന്ന് പഠനസംഘത്തിലെ ഡോ. വിനോദ് സ്കറിയ പറഞ്ഞു. കേരളം കഴിഞ്ഞാല്‍ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്.
അതേസമയം വാക്സിന്‍ എടുത്തതുകൊണ്ടുള്ള പ്രതിരോധശേഷിയെ എ.വൈ. 1 കൂടുതലായി മറികടക്കുന്നില്ലെന്ന് യു.കെ.യില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്റെ എന്നു വച്ചാൽ രണ്ട് വാക്സിനുമെടുത്തവര്‍ക്ക് കോവിഡ് വരുന്നത് തടയാൻ വേണ്ടിയുള്ള 155 സാംപിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണത്തില്‍ എ.വൈ. 1 കണ്ടെത്തിയിട്ടുണ്ട്.