വരുന്ന അഞ്ച് വര്‍ഷത്തില്‍ പിണറായി സര്‍ക്കാരിന്റെ ഭാവി പ്രവചിച്ച ജോത്സ്യന്റെ വാക്കുകളെല്ലാം ഓരോന്നായി സത്യമാകുന്നു. അഴിമതിയിലും കുറ്റകൃത്യങ്ങളിലും കുളിച്ചിരിക്കുകയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍. ഇതിനിടയില്‍ വലിയൊരു ദുരന്തം പിണറായി സര്‍ക്കാരിന് വരുമെന്നുമൊക്കെ പ്രവചനം ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സ്വപ്‌നസുരേഷിന്റെ മൊഴി പുറത്തുവന്നതിനുപിന്നാലെ ഹൈക്കോടതിയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെ ഹൈക്കോടതി സ്റ്റേ ചെയ്തു.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. വന്‍ തിരിച്ചടിയാണ് ദിവസങ്ങളായി ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് ഏല്‍ക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടിയാണ് ഇതിനെതിരെ ജസ്റ്റിസ് വി കെ മോഹനന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ ബെഞ്ചിനെ നിയോഗിച്ചത്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് കമ്മീഷനെ നിയോഗിച്ചതെന്നായിരുന്നു ഇഡിയുടെ വാദം. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് ഈയൊരു നീക്കമെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ മൂന്നാം എതിര്‍കക്ഷിയാക്കിയാണ് ഇഡി കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരോട് ആവശ്യപ്പെട്ടതായ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ജുഡീഷ്യല്‍കമ്മീഷനെ നിയമിച്ചത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് ഇത്തരത്തില്‍ ഒറു ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു എന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കോടതിയില്‍ സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അന്വേഷണത്തിനെതിരായ ഇഡിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. മറ്റ് കക്ഷികള്‍ക്കും നോട്ടീസ് അയക്കും.ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹര്‍ജി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരിക്കലും അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇഡി ഉന്നയിച്ചിരുന്ന വാദം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ഇ.ഡിക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.നേരത്തെ ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണവും കോടതി റദ്ദാക്കിയിരുന്നു. ഇത്തരമൊരു കേസെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കാണിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.
അതേസമയം, ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന് നിയമപരമായ നടപടിയാണെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ ഇതിനോട് പ്രതികരിച്ചു. തിരുമാനമെടുത്തത് അധികാര പരിധിയില്‍ നിന്നുമാത്രമാണ്. നിയമസംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇത്തരം തീരുമാനമെടുക്കുന്നത് ഭരണഘടനാപരമാണ്. അന്തിമ തീരുമാനം കോടതി എടുക്കട്ടെയെന്നും വിജയരാഘവന്‍ പറഞ്ഞു.
സര്‍ക്കാര്‍ നിയമത്തിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. ഇ.ഡിയും അങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരിന് കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അമന്വഷണം പ്രഖ്യാപിച്ചത്. അതിന് സ്റ്റേ വന്നാല്‍ അത് നീക്കാനുള്ള നിയമപരമായ സാധുത പരിശോധിക്കുമെന്നും ഇതിനെ മറ്റൊരു വിവാദത്തിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നും വിജയരാഘവന്‍ പറയുന്നു.