Connect with us

Hi, what are you looking for?

Exclusive

സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കാത്തതിന് പിന്നില്‍….?

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോ, ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നതിനോ ഇതുവരെയും സിപിഎം തയ്യാറാകാത്തതിന് പിന്നില്‍… എന്താണ് യഥാര്‍ത്ഥ കാരണം. പലര്‍ക്കുമുള്ള സംശയമാണിത്. കുറച്ച് പിന്നിലോട്ട് പോയാല്‍.. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാര്‍ട്ടി നേതാവ് ബി ടി രണദിവെയുടെ നേതൃത്വത്തില്‍ പ്രചരിപ്പിച്ചു. 74 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി പറയുന്നു, ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുമെന്ന്. ഇതിനുപിന്നാലെയാണ് കാരണം അന്വേഷിച്ച് പലരും തിരഞ്ഞത്.

അവിഭക്ത പാര്‍ട്ടിയുടെ കാലത്തുതന്നെ ദേശീയ ബൂര്‍ഷ്വാസിയോടുള്ള സമീപനത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട വേളയില്‍, അത് ആഘോഷിക്കണമെന്ന നിലപാട് പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു. എന്നാല്‍, അന്ന് കരിദിനമാചരിക്കണമെന്ന വിഭാഗത്തിനായിരുന്നു മേല്‍ക്കൈ. റിപ്പബ്ലിക് ദിനമാഘോഷിക്കണമെന്ന നിലപാടെടുത്ത സര്‍ദാര്‍ ഗോപാലകൃഷ്ണന്‍, പിന്നീട് പാര്‍ട്ടി തീരുമാനമനുസരിച്ച് കരിദിനാചരണത്തിന് മുന്നില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതനാവുകയും പൊലീസ് മര്‍ദ്ദനത്തില്‍ മരിക്കുകയുമുണ്ടായി.

ബൂര്‍ഷ്വാസികളുടെ സ്വാതന്ത്ര്യം എന്നുവരെ പ്രചരണം ഉണ്ടായിരുന്നു. ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും തുറന്ന് കാട്ടാനാണ് സ്വാതന്ത്യദിനം ആഘോഷിക്കുന്നതെന്നാണ് സിപിഎം പറഞ്ഞിരുന്നത്. പാര്‍ട്ടി ആസ്ഥാനങ്ങളിലുള്‍പ്പെടെ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ സി.പി.എം തീരുമാനിച്ചത് പാര്‍ട്ടിയുടെ സുപ്രധാന നയവ്യതിയാനമായാണ് വിലയിരുത്തപ്പെടുന്നത്. പൂര്‍ണ്ണസ്വരാജ് നടപ്പായില്ലെന്ന നിലപാടില്‍ ഇതുവരെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സി.പി.എം. രാജ്യത്ത് നരേന്ദ്രമോദിയുടെ ഭരണം രണ്ടാം ഊഴത്തിലായതോടെ ആര്‍.എസ്.എസ് മേധാവിത്വം അടിച്ചേല്‍പ്പിക്കുകയും പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളുടെയടക്കം സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ തീരുമാനം. കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്രകമ്മിറ്റി യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.

സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ നല്‍കിയ സംഭാവനകളും ജനങ്ങളിലെത്തിക്കാനുതകുംവിധം 75ാം സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ തകര്‍ക്കുകയെന്ന അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്ന, സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ സ്വാതന്ത്ര്യദിനത്തെ ഉപയോഗപ്പെടുത്തണമെന്നാണ് സി.പി.എമ്മിന്റെ പുതിയ നിലപാട്. പാര്‍ട്ടി ഓഫീസുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ദേശീയപതാക ഉയര്‍ത്തും. പ്രചാരണപരിപാടികളും സംഘടിപ്പിക്കും. എന്നാല്‍, സി.പി.ഐ നേരത്തേ തന്നെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം സി.പി.ഐ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അംഗീകരിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്തുകയും ചെയ്യുന്നു.

മുമ്പ് ,പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ 1977 ല്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രി ജ്യോതിബസു സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാറാകാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം 1989 മുതല്‍ ബംഗാള്‍ നിയമസഭയായ റൈറ്റേഴ്‌സ് ബില്‍ഡിംഗിന് മുന്നില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തുടങ്ങി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പാര്‍ട്ടിയുടെ ദേശസ്‌നേഹത്തെക്കിറിച്ച് പലപ്പോഴും ചോദ്യമുയര്‍ന്നിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...