Connect with us

Hi, what are you looking for?

Cinema

മര്യാദയൊക്കെ സിനിമ കണ്ടിട്ട് തീരുമാനിക്കാം ജോര്‍ജ്ജേട്ടാ.. മാസ് മറുപടിയുമായി ജയസൂര്യയും ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തയും

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേരിലുള്ള ചര്‍ച്ചകളാണ് ദിവസങ്ങളായി കൊഴുക്കുന്നത്. ജയസൂര്യ നാകനാകുന്ന സിനിമ യേശുക്രിസ്തുവിനേയും ക്രിസ്ത്യാനികളേയും അപമാനിക്കുന്നതാണെന്നാണ് ചില ക്രൈസ്തവ സംഘടനകളുടെ ആക്ഷേപം. പിസി ജോര്‍ജ്ജും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
നാദിര്‍ഷയേയും കൂട്ടരേയും നന്നാക്കിയിട്ടേ പോകൂ എന്ന വാശിയിലാണ് പിസി ജോര്‍ജ്ജ്. എന്തായാലും ജോര്‍ജ്ജിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് നടന്‍ ജയസൂര്യ കുറിക്കുകൊള്ളുന്ന മറുപടിയാണ് നല്‍കിയത്. ഈശോ എന്ന പേരില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നൊക്കെയാണ് പിസി ജോര്‍ജ്ജിന്റെ വെല്ലുവിളിയുണ്ടായിരുന്നത്. കുറച്ച് ദിവസങ്ങളായി പിസി ജോര്‍ജ്ജ് ഇത്തരത്തിലുള്ള പല പരാമര്‍ശങ്ങളും നടത്തിവരുന്നുണ്ട്.

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സിനിമ താരം ജയസൂര്യ പിസി ജോര്‍ജ്ജിന്റെ ഈ പരാമര്‍ശങ്ങള്‍ കേട്ട് വെറുതേയിരിക്കാന്‍ തയ്യാറായിരുന്നില്ല. കുറിയ്ക്ക് കൊള്ളുന്ന മറുപടി തന്നെയാണ് താരം പിസി ജോര്‍ജ്ജിന് നല്‍കിയത്. ‘ജോര്‍ജ്ജേട്ടന്‍ എത്രയോ തവണ എംഎല്‍എ ആയ വ്യക്തിയല്ലേ. എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്‍ജ്ജേട്ടന്‍ എംഎല്‍എ ആയത്’ എന്നായി ജയസൂര്യയുടെ ചോദ്യം.

അങ്ങനെ ഒരു ചോദ്യത്തിന് മുന്നില്‍ പതറുന്ന ആളല്ലല്ലോ പിസി ജോര്‍ജ്ജ്. തനിക്ക് വര്‍ഗ്ഗീയതയില്ല എന്നായി അടുത്തത്. എല്ലാവരുടേയും വോട്ട് വാങ്ങി തന്നെയാണ് ജയിച്ചുവന്നത്. താന്‍ മുസ്ലീമും ഹിന്ദുവും ക്രിസ്ത്യാനിയും ആണെന്ന് വരെ പറഞ്ഞുകളഞ്ഞു. ഓരോ കലാകാരന്‍മാരും ഇങ്ങനെ തന്നെ ആണെന്ന കുറിക്കുകൊള്ളുന്ന മറുപടിയാണ് പിസി ജോര്‍ജ്ജിന് ജയസൂര്യ നല്‍കിയത്.മര്യാദയൊക്കെ സിനിമ കണ്ടിട്ട് തീരുമാനിക്കാം ജോര്‍ജ്ജേട്ടാ.. എന്നാണ് ജയസൂര്യ പറഞ്ഞത്.

അതേസമയം, ചിത്രത്തിനു പിന്തുണയുമായെത്തിയിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. ക്രിസ്ത്യാനികളില്‍ ചിലര്‍ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും ഇനി മറ്റെങ്ങും വന്നുകൂടാ എന്നു വരുമോ എന്നും മെത്രാപ്പൊലീത്താ പറയുന്നു. ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു. മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളില്‍ ചിലര്‍ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ? എന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത ചോദിക്കുന്നു.

അതേസമയം, ആക്ഷേപം ഉന്നയിക്കുന്നവര്‍ യേശുവിനെ അറിഞ്ഞിട്ടില്ലെന്നാണ് സംവിധായകന്‍ സിബി മലയില്‍ പ്രതികരിച്ചത്. ഒരു സിനിമ പറയുന്ന ആശയം എന്ത് എന്ന് അറിയാതെ അതില്‍ പേര് ഒരു കാരണമാക്കി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്ന് സിബി മലയില്‍ പറഞ്ഞു.ഇത്തരം പ്രവണതകള്‍ വടക്കേ ഇന്ത്യയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. കേരളത്തിലും ഇങ്ങനെ സംഭവിച്ചു എന്നത് ഭീകരമായ ഒരു അവസ്ഥയാണ്. ഈ വിഷയത്തില്‍ നാദിര്‍ഷയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈശോ എന്ന ചിത്രം അതേപേരില്‍ തന്നെ തിയേറ്ററുകളില്‍ എത്തും. ഇവിടെ വിട്ടുവീഴ്ച നടത്തിയാല്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നു കയറുന്നവര്‍ക്ക് വഴി പോലെയാകും എന്നും അദ്ദേഹം വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...