രാജ്യസുരക്ഷയെപ്പോലും ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സിപിഎമ്മും സിപിഐ യും ചൈനയ്ക്ക് വേണ്ടി ഇന്ത്യയ്‌ക്കെതിരായ നീക്കം നടത്തി എന്ന ആരോപണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ.
അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘ദി ലോംഗ് ഗെയിം: ചൈനീസ് ഇന്ത്യയുമായി എങ്ങനെ ചർച്ച നടത്തുന്നു’ എന്ന പുസ്തകത്തിലാണ് ഇടതുപക്ഷത്തിനെതിരായ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യ-യുഎസ് ആണവ കരാർ അട്ടിമറിക്കാൻ ചൈന ആയുധമാക്കിയത് സിപിഐ , സിപിഎം എന്നീ പാർട്ടികളാണ് എന്നാണ് ഗോഖലെയുടെ പരോക്ഷ ആരോപണം.
രാഷ്ട്രീയവും നയതന്ത്രപരവുമായ ഒട്ടേറെ പ്രത്യആഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഒരു ആരോപണമാണ് ഇത്.
ചികിത്സാർഥമോ മറ്റെന്തിങ്കിലുമോ പേരിൽ ചൈന സന്ദർശിക്കുന്ന ഇടതു നേതാക്കൾ അതിന്റെ മറവിൽ ചൈനയുമായി സ്വകാര്യമായ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നുവെന്ന് പുസ്തകത്തിൽ അവകാശപ്പെടുന്നു.
ഇന്ത്യ – യു.എസ് ആണവ കരാറിൽ ആശങ്കയുണ്ടായിരുന്ന ചൈന ഇതിനെതിരായ പ്രവർത്തനങ്ങൾക്കായി ഇടതുപക്ഷവാദികളായ മാധ്യമ സംഘടനകളെ ഉപയോഗിച്ചുവെന്നും പുസ്തകത്തിൽ വിശദീകരിക്കുന്നു.
2007 ലും 2008 ലും യുപിഎ ഭരണകാലത്ത് നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ. യുപിഎ ഭരണകൂടം ഇടതുപക്ഷ പാർട്ടികളുടെ ചൈനീസ് താൽപ്പര്യങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഗോഖലെ ആരോപിച്ചു.
യുപിഎ ഭരണത്തിൽ ഇടതുപാർട്ടികളുടെ സ്വാധീനം മനസിലാക്കിയാണ് ചൈന പ്രവർത്തിച്ചതെന്നും പുസ്തകത്തിൽ പറയുന്നു . പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ, ചൈനയുടെ ഇത്തരത്തിലുള്ള ആദ്യ ആഭ്യന്തര രാഷ്ട്രീയ ഇടപെടലാണിത്.
നയതന്ത്ര ബന്ധങ്ങളിൽ 39 വർഷത്തെ പരിചയമുള്ള മുൻ സെക്രട്ടറി മണ്ടാരിൻ, ചൈനീസ് ഭാഷയിലും പ്രാവീണ്യമുള്ളയാളാണ്. 20 വർഷത്തിലേറെയായി അദ്ദേഹം ചൈനയിൽ ജോലി ചെയ്തിട്ടുണ്ട്. ചൈനയിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ചൈന നിരീക്ഷകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 2018 ജനുവരിയിൽ, എസ് ജയശങ്കറിന് പകരം വിദേശകാര്യ സെക്രട്ടറിയായി അദ്ദേഹം കഴിഞ്ഞ വർഷം വിരമിച്ചു. ഗോഖലെ തന്റെ പുതിയ പുസ്തകത്തിൽ ഇന്ത്യ-ചൈന ചർച്ചകളെക്കുറിച്ചുള്ള ആറ് പ്രധാന വിഷയങ്ങൾ വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്.
കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പോലും പാർട്ടിയുടെ ദയനീയമായ അപ്രത്യക്ഷമാകലിന് പിന്നിലെ കാരണങ്ങളും മാതൃരാജ്യത്തോട് കാട്ടിയ ഇത്തരം ചാർ പ്രവർത്തികൾ തന്നെയാവണം.
ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന അവസ്‌ഥയിൽ ആയിട്ടും ഞങ്ങൾ അസ്തമിച്ചിട്ടില്ല എന്ന് പറയുന്ന ഇടതു സഖാക്കൾ തിരിച്ചറിയാത്ത ഒന്നുണ്ട്. കമ്മ്യുണിസം എന്നും അഭിമാനം തന്നെയാണ്. എന്നാൽ കപട നേതൃത്വങ്ങൾ ഭരണത്തിലിരിക്കുവോളം രാജ്യദ്രോഹികളുടെ പട്ടികയിലേക്ക് തരാം താഴ്ത്തപ്പെടാൻ കാലതാമസമുണ്ടാവാനിടയില്ല.