കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഏകദേശം 300 കോടി രൂപയുടെ കള്ളപ്പണവും 1000 കോടി രൂപയുടെ ക്രമക്കേടുമാണ് കണ്ടെത്തിയിരിക്കുന്നത്. സഹകരണ മന്ത്രിയായ വിഎന്‍ വാസവന്‍ തന്നെ എളകുളം ബാങ്ക് തട്ടിപ്പ് വീരനായിരുന്നുവെന്ന് ക്രൈ നേരത്തെ പുറത്തുവിട്ടിരുന്നു. 25 വര്‍ഷം മുന്‍പ് നടന്ന യഥാര്‍ത്ഥ തട്ടിപ്പിന്റെ കഥ ക്രൈമാണ് പുറത്തുകൊണ്ടുവന്നത്. 40 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരുന്നത്.
പിണറായി വിജയന്റെ കാരുണ്യത്തില്‍ ഇപ്പോള്‍ മന്ത്രിയായി മാറിയ വാസവന്‍ തന്നെ ഇപ്പോള്‍ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിച്ച് സിബിഐ അന്വേഷിക്കണ്ടാ എന്ന നിലപാട് എടുത്തിരിക്കുകയാണ്. കള്ളന്മാരെ രക്ഷപ്പെടുത്തണമെങ്കില്‍ സിബിഐ അന്വേഷിച്ചാല്‍ ശരിയാവില്ലെന്ന് ഇവര്‍ക്ക് അറിയാം. മലപ്പുറം എആര്‍ നഗറിലെ ബാങ്കില്‍ നിന്ന് മറ്റൊരു തട്ടിപ്പ് വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞാലിക്കുട്ടിയും മറ്റ് നേതാക്കളും അവിടെ അനധികൃതമായ കള്ളപ്പളം ഒഴുക്കി എന്നുള്ള വാര്‍ത്തയാണ് പുറത്തുവന്നത്. എന്നാല്‍, അത് കള്ളപ്പണമല്ലെന്നും തന്റെ മകന്‍ വിദേശത്തുനിന്നുണ്ടാക്കിയ പണമാണെന്നാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.
ഊരാളുങ്കല്‍ ബാങ്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖരായ നേതാക്കന്മാരുടെ ഞെട്ടിപ്പിക്കുന്ന കള്ളപ്പണ നിക്ഷേപമാണ് ഉള്ളതെന്നാണ് പറഞ്ഞുവരുന്നത്. ഈ കള്ളപ്പണം പല ബിനാമി പേരുകളിലാണ് ഇവര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവര്‍ തന്നെ ലോണ്‍ എടുക്കും. വളരെ കുറഞ്ഞ പലിശയ്ക്കാണ് ലോണ്‍ എടുക്കുന്നത്. ഇവര്‍ ഇവിടെ കള്ളപ്പണം വെളുപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനെക്കുറിച്ചുള്ള പരാതി ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൊടുത്തിട്ടുണ്ടെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇപി ജയരാജന്‍ മുതല്‍ ശ്രീമതി ടീച്ചര്‍ വരെയുള്ള പ്രമുഖ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയും കള്ളപ്പണം ഇവിടെയുണ്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇഡിക്കുമുന്നില്‍ എത്തിയിരിക്കുന്നത്.