Connect with us

Hi, what are you looking for?

Exclusive

തടിച്ചു കൊഴുത്ത കൊള്ളസംഘമാണ് മുസ്ലിം ലീഗെന്ന് റഹീം

മുസ്ലീം ലീഗിനെ ആക്ഷേപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഒരു സമുദായത്തെ മറയാക്കി തടിച്ചു കൊഴുത്ത കൊള്ളസംഘമാണ് മുസ്ലിം ലീഗെന്ന് റഹീം വിമര്‍ശിക്കുന്നു.
ലീഗിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ എപ്പോഴൊക്കെ ആക്ഷേപം ഉന്നയിക്കപ്പെടുമോ, അപ്പോഴെല്ലാം മതത്തെ,വിശ്വാസത്തെ മുന്‍ നിര്‍ത്തി അവര്‍ ഇരവാദം ഉയര്‍ത്തുമെന്നും റഹീം ആരോപിക്കുന്നു. ഐസ്‌ക്രീം പാര്‍ലറിലെ പെണ്‍വാണിഭം, പാലാരിവട്ടം, ചന്ദ്രികയിലെ കള്ളപ്പണ ഇടപാട്, ഖത്വയിലെ ഉള്‍പ്പെടെ ഇരകള്‍ക്കായി പിരിച്ച പണം തിരിമറി നടത്തിയത്, മുതല്‍ മാറാട് കലാപത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള ബന്ധം വരെ, എത്ര വലിയ ആരോപണങ്ങള്‍ എന്തൊക്കെ ഉയര്‍ന്നാലും, മുസ്ലിം വേട്ടയെന്ന ഇരവാദം വെച്ച് ലീഗ് പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഹീം പറയുന്നതിങ്ങനെ… കുഞ്ഞാലിക്കുട്ടി വിഷയത്തെക്കുറിച്ചാണ് റഹീം സംസാരിക്കുന്നത്. പാണക്കാട് തങ്ങളെ ഇ ഡി ചോദ്യം ചെയ്ത സംഭവം പഴയതാണെന്നും,അതിപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചു അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.പാണക്കാട് തങ്ങളെ വേട്ടയാടുന്നു എന്ന ഇരവാദം ഉയര്‍ത്തിയാണ് തന്റെ നേര്‍ക്കുയര്‍ന്ന ഗുരുതരമായ ആരോപണത്തെ ശ്രീ കുഞ്ഞാലിക്കുട്ടി പ്രതിരോധിക്കുന്നത്.ഒരു വിഭാഗം ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ ഏറെ ആദരവോടെ കാണുന്ന തങ്ങള്‍കുടുംബത്തെ മുന്‍ നിര്‍ത്തി എതിരാളികളുടെ വായടപ്പിക്കാന്‍ നടത്തുന്ന സൈക്കോളജിക്കല്‍ മൂവാണിതെന്നും റഹീം പറയുന്നു.

ചിലപ്പോള്‍, സമുദായത്തെ,മറ്റു ചിലപ്പോള്‍ തങ്ങള്‍ കുടുംബത്തെ മുന്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയും ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളും ആര്‍ജ്ജിച്ച സ്വത്ത് എത്രമാത്രമാണ്?.
സംഘപരിവാര്‍ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ്സ് വിനീത വിധേയരായപ്പോള്‍ ‘നൊമ്പരം’മാത്രം രേഖപ്പെടുത്തി മൗനവ്രതം സ്വീകരിച്ച ലീഗ്,കോണ്‍ഗ്രസ്സിനെ ചില സന്ദര്‍ഭങ്ങളില്‍ മാത്രം സമ്മര്‍ദ്ദത്തിലാക്കും.അത്,അഴിമതിക്കും,സ്ഥാനമാനങ്ങള്‍ക്കും,ചില ലീഗ് നേതാക്കള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മറുവാക്ക് പറയാതിരിക്കാനും വേണ്ടി മാത്രമാണ്.
മതം,നല്ല ഒന്നാംതരം മറയാണ് ലീഗിനെന്നും റഹീം വിമര്‍ശിക്കുന്നു.

എന്നാല്‍ അതേ മതം ശക്തമായി വിലക്കിയ അഴിമതിയും,അധികാരത്തിലുള്ളവരുടെ ആര്‍ഭാടവും,മുതല്‍ സര്‍വ അരാചക പ്രവണതകളും ലീഗ് ആഘോഷപൂര്‍വം തുടരുമെന്നും
ഇതിന് അറുതി വേണമെന്നും റഹീം പറയുന്നു. കെ ടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വളരെ പ്രസക്തമാണെന്നാണ് റഹീം പറയുന്നത്.
ചന്ദ്രിക ദിനപ്പത്രത്തില്‍ വന്ന് വെളുപ്പിച്ചു കൊണ്ട് പോയ കോടികളെക്കുറിച്ചു വിശദീകരിക്കാന്‍ പ്രയാസപ്പെടുന്ന ലീഗ്,ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ചന്ദ്രികയിലെ തൊഴിലാളികള്‍ പട്ടിണി സമരം നടത്തേണ്ടി വന്നത് എന്ത് കൊണ്ട്,എന്ന് കൂടി മറുപടി പറയാന്‍ തയ്യാറാകണം.സംസ്ഥാനത്തെ പൊതുഖജനാവ് മാത്രമല്ല,സ്വന്തം ചന്ദ്രികയെയും കൊള്ളയടിക്കുന്നവരാണ് ലീഗ് നേതൃത്വമെന്നും റഹീം ആരോപിക്കുന്നു.

കെ എം ഷാജിക്കെതിരായ ആരോപണം,എം സി ഖമറുദീന് എതിരായ ആരോപണം,യൂത്ത് ലീഗ്,എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ നടത്തിയ വിവിധ ഫണ്ട് തട്ടിപ്പുകള്‍,ഒന്നില്‍ പോലും ലീഗ് അന്വഷണം നടത്തിയതായോ ആര്‍ക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചതായോ ആര്‍ക്കും അറിയില്ല .സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു പാലാരിവട്ടം പാലം.പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ ഒരു മണിക്കൂര്‍ നേരം പോലും അദ്ദേഹം ഉള്‍പ്പെടുന്ന ഘടകത്തില്‍ നിന്നും ലീഗ് മാറ്റി നിര്‍ത്തിയിട്ടില്ല..
ലീഗില്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്.പരസ്പരം കണ്ണടയ്ക്കുന്ന, പരസ്പരം സഹായിക്കുന്ന കൊള്ളസംഘമായി ലീഗ് മാറിയെന്നും റഹീം വിമര്‍ശിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...