സമ്ബൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ നഗരമെന്ന ക്രെഡിറ്റ് ഇനി ഒഡിഷ തലസ്ഥാനമായ ഭുവന്വേശറിനു സ്വന്തം. മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ വാക്‌സിനേഷന്‍ കാംപയിന്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന വാർത്ത ഭുവനേശ്വര്‍ ദക്ഷിണ-കിഴക്ക് മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍ഷുമാന്‍ രഥ് ഇന്നലെ അറിയിച്ചു.
കോര്‍പറേഷനിലെ മുഴുവന്‍ പേരുടെയും വാക്‌സിനേഷന്‍ ജൂലൈ 31നകം പൂര്‍ത്തിയാക്കണമെന്ന ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ നേട്ടം . ഈ സമയ പരിധിക്കുള്ളിൽ രണ്ടാം ഡോസ് വാക്‌സിൻ നൽകിയ 18 വയസിനു മുകളിലുള്ള 9,07,000 ആളുകളിൽ 31,000 ആരോഗ്യ പ്രവര്‍ത്തകരും 33,000 കോവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടുന്നു .
18നും 45നും ഇടയില്‍ പ്രായമുള്ള 5,17,000 പേര്‍ക്കും 45നു മുകളില്‍ പ്രായമുള്ള 3,20,000 പേര്‍ക്കും രണ്ടു ഘട്ടം വാക്‌സിനും നല്‍കി. ജൂലൈ 30നകം 18,35,000 ഡോസ് വാക്‌സിനുകളാണ് ആകെ നല്‍കിയത്. ഇതോടൊപ്പം ഒരു ലക്ഷത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
കുത്തിവയ്പ്പ് കാംപയിന്‍ വേഗത്തിലാക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 55 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത് . ഇതില്‍ 30 എണ്ണവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികകേന്ദ്രങ്ങളിലുമായിരുന്നു.