Connect with us

Hi, what are you looking for?

Exclusive

കേരളത്തിലെ ലോക്ഡൗണ്‍ രീതി മാറുന്നു

രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ് അത് കൊണ്ട് തന്നെ കടുത്ത ആശങ്കയിലാണ് കേരള സര്‍ക്കാറും. ലോക്ഡൗണിലെ അശാസ്ത്രീയതയാണെന്ന വാദം ശരിവെയ്ക്കുന്ന തരത്തിലുളള കാര്യങ്ങളാണ് കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി കേരളത്തില്‍ നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റം വരും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് സര്‍ക്കാറിന്റെ ആലോചനയില്‍.

മൂന്നാം ഘട്ട വ്യാപനം വലിയ തോതില്‍ ഇന്ത്യയെ ബാധിക്കുമെന്നാര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ പ്രതിസന്ധിയെ എങ്ങനെ മറി കടക്കാന്‍ കഴിയുമെന്ന തിരക്കിട്ട ചര്‍ച്ചയിലും മറ്റുമാണ് കേന്ദ്ര സര്‍ക്കാറും

ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കണമെന്ന് സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു.

ഒരുവശത്ത് മുഴുവന്‍ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകള്‍, മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവന്‍ തുറന്നിടരുതെന്ന കേന്ദ്ര നിര്‍ദ്ദേശം. വലിയ സമ്മര്‍ദ്ദത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൗണ്‍ രീതി എന്തായാലും കേരളം മാറ്റും.

വിദഗ്ധസമിതിയുടെ ബദല്‍ നിര്‍ദ്ദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം പരിഗണിക്കും. രോഗമുണ്ടായാല്‍ തദ്ദേശസ്ഥാപനം മുഴുവന്‍ അടക്കുന്നതിന് പകരം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദലാണ് പരിഗണനയില്‍. മറ്റ് സ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്നേക്കും. മാത്രമല്ല വാരാന്ത്യ ലോക്ക് ഡൗണും ഉണ്ടാകില്ല.

രോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദര്‍ശിക്കുന്ന കേന്ദ്രസംഘവും ഊന്നല്‍ നല്‍കുന്നത്. കൊഴിക്കോടും പത്തനംതിട്ടയും സന്ദര്‍ശിച്ച സംഘം കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കാനാണ് നിര്‍ദ്ദേശിച്ചത്.

അതിനിടെ കേരളത്തിലെ കണക്ക് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ സ്ഥിതിയില്‍ വലിയ ആശങ്ക വേണ്ടെന്ന അഭിപ്രായപ്പെടുന്ന വിദഗ്ധരുമുണ്ട്. രോഗമുള്ള സ്ഥലത്ത് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാപക പരിശോധനയാണ് കേസുകള്‍ കണ്ടെത്തുന്നതിനും ടിപിആറും ഉയരുന്നതിനും കാരണമെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഗംഗാ ദീപ് കാംഗിന്റെ അഭിപ്രായം ഇതിനകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

നിലവിലെ ലോക് ഡൗണ്‍ രീതികളിലെ അശാസ്ത്രീയത മാത്രമല്ല, വ്യാപകമായി ഉയരുന്ന എതിര്‍പ്പുകളും വ്യാപാരികള്‍ കോടതിയെ സമീപിച്ചതും ഓണം വരുന്നതുമൊക്കെ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാറും ഇളവിലേക്ക് നീങ്ങുന്നത്.

ടിപിആര്‍ 10-ന് മുകളിലെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണം, കേരളത്തിന് കേന്ദ്ര മാര്‍ഗരേഖ

ശ്രദ്ധ കേരളം, മഹാരാഷ്ട്ര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍

കേരളത്തിലെയും മഹാരാഷ്ട്രയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി 8000-ത്തിലധികം പുതിയ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ കേരളത്തിലിത് 20,000-ത്തില്‍ കൂടുതലാണ്. മിക്ക ദിവസങ്ങളില്‍ രാജ്യത്തെ കൊവിഡ് കണക്കുകളില്‍ ഏതാണ്ട് 50 ശതമാനവും കേരളത്തില്‍ നിന്നാണ്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ചെറിയ വര്‍ദ്ധനയേ ഉള്ളൂവെങ്കിലും ഈ സംസ്ഥാനങ്ങളോടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...