വി ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രണ്ട് ദിവസമായി നിയമസഭ ബഹിഷ്‌കരിക്കുകയുണ്ടായി. മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തീപാറുന്ന പ്രസംഗം സഭയില്‍ ഉണ്ടായത്. നിയമസഭാ കയ്യാങ്കളി കേസില്‍ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു മുഖ്യമന്ത്രിയും വിഡി സതീശനും. പാംഓയില്‍ കേസു മുതല്‍ ബീഹാര്‍ നിയമസഭയില്‍ പോലീസിനെതിരെ കേസെടുത്തത് വരെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ടത്. യുപിയിലെയും തമിഴ്‌നാട്ടിലെയും നിയമസഭകളുമായി കേരള നിയമസഭ താരതമ്യം ചെയ്യാന്‍ പാടുണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി വിഎസിന്റെ പ്രസംഗം വായിച്ചു കേള്‍പ്പിച്ചുകൊണ്ടായിരുന്നു വിഡി സതീശന്‍ മറുപടി നല്‍കിയത്.
ഒരു എംഎല്‍എയുടെ പേരില്‍ നിയമസഭയില്‍ ക്രിമിനല്‍ കേസെടുക്കുന്ന രീതി പൊതുവെ രാജ്യത്തുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വി ശിവന്‍കുട്ടിയെയും ഇപി ജയരാജനെയുമൊക്കെ സംരക്ഷിക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭകളിലെ കാര്യങ്ങളെ വരെ എണ്ണി പറയേണ്ട അവസ്ഥ മുഖ്യമന്ത്രിക്ക് വന്നു എന്നുള്ളതാണ്. സഭയിലുള്ള കാര്യങ്ങള്‍ സഭയില്‍ തീരേണ്ടതാണെന്നും അങ്ങനെയാണ് എല്ലാ നിയമസഭയില്‍ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും പിണറായി പറയുകയുണ്ടായി.
ഇത്രയും മുഖം വികൃതമായ കെഎം മാണിയെകൊണ്ട് ഞങ്ങള്‍ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്നാണ് അന്ന് വിഎസ് പറഞ്ഞത്. നാണക്കേടിന്റെ ഇരിക്കപണ്ഡമായ മാണിയെ കൊണ്ട് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന് എന്താണ് മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി നിങ്ങള്‍ക്കിത്ര വാശിയെന്നാണ് അന്ന് ചോദിച്ചിരുന്നത്. ഇത് കേട്ടിട്ട് നാണമുണ്ടോ നിങ്ങള്‍ക്കീ മന്ത്രിസഭയില്‍ ഇരിക്കാനെന്നും വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെയും വിഡി സതീശന്റെയും വാദപ്രതിവാദങ്ങള്‍ കേള്‍ക്കാം.