Connect with us

Hi, what are you looking for?

Exclusive

സ്വര്‍ണ്ണക്കടത്ത് കേസ്: പിണറായും കൂട്ടരും സ്വാധീനിക്കാന്‍ ശ്രമിച്ചു ;കസ്റ്റംസ് കമ്മീഷണര്‍

അടുത്ത കാലത്ത് കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു സ്വര്‍ണ്ണക്കടത്ത് കേസ്. ഈ കേസില്‍ ഭരിക്കുന്ന പാര്‍ട്ടിയിലെ മന്ത്രിക്കും മറ്റുള്ള ചില പ്രമുഖര്‍ക്കും പങ്കുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആ ദിവസങ്ങളില്‍ പുറത്ത് വന്നു കൊണ്ടിരുന്നത്.

കേസ് അന്വേഷണത്തിനായി കസ്റ്റംസും മറ്റ് കേന്ദ്ര എജന്‍സികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസില്‍ നിര്‍ണായകമായ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍.

സംസ്ഥാനം ഭരിക്കുന്ന സിപിഎം പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ ഇടപ്പെട്ടുവെന്ന ആരോപണമാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും കസ്റ്റംസിനെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടായി.

മാത്രമല്ല വിവിധ അന്വേഷണ ഏജന്‍സികള്‍ ആ സമയത്ത് അന്വേഷണവുമായി രംഗത്തെത്തിയതിനെതിരെ കേരള സര്‍ക്കാര്‍ ഉയര്‍ത്തിയ പ്രധാന വാദം എന്നത്് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് കേരള സര്‍ക്കാറിനെതിരെ തിരിക്കുന്നു വെന്നായിരുന്നു എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റംസിനെ സ്വാധീനിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍, അത്തരം സ്വാധീനങ്ങള്‍ക്കൊന്നും വഴങ്ങുന്ന ഏജന്‍സിയല്ല കസ്റ്റംസ് എന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ പൊലീസിന് വീഴ്ചപ്പറ്റി എന്നതാണ് സത്യം. കുറ്റപ്പത്രം പോലും സമര്‍പ്പിക്കാന്‍ പൊലീസിനായില്ല.

മാത്രമല്ല കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തിലും പൊലീസ് നിരുത്തരവാദപരമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി ജലീല്‍ ഏറെ പഴികേട്ട ഡോളര്‍ക്കടത്ത് കേസുമായി കെ.ടി.ജലീലിന് നേരിട്ട് ബന്ധമില്ലെന്നും.എന്നാല്‍ അതേസമയം ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് അദ്ദേഹത്തിന് ബന്ധം ഉള്ളതെന്നും സുമിത് കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരികയാണെന്നും കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം കസ്റ്റംസിനെതിരായ സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണം വിഡ്ഢിത്തമാണ്. സര്‍ക്കാറിനെതിരെ താന്‍ ഒരു കമ്മീഷനെ നിയമിച്ചാല്‍ എങ്ങനെയിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും സുമിത് കുമാര്‍ പറഞ്ഞു.

ഏതെങ്കിലും ഒരു കേസില്‍ സര്‍ക്കാറിനെതിരെ കേസ് അന്വേഷണം വരുമ്പോള്‍ അതിനെതിരെ ഇടപെടലുകള്‍ ഉണ്ടാകുന്നത് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതാണ്. എന്നാല്‍ താന്‍ നിയമത്തിന്റെ വഴിക്കാണ് പോകുന്നതെന്നും സുമിത് കുമാര്‍ പറയുന്നു.

തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. കേന്ദ്ര ധനകാര്യ മന്ത്രിയാണ് തന്റെ റിപ്പോര്‍ട്ടിങ് ഓഫിസര്‍. കേന്ദ്രധനകാര്യ മന്ത്രിയില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്, തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തുകയാണ്. ഡോളര്‍ കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി മുന്‍പും സുമിത് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അത് ഒന്നും തന്റെ അടുത്ത് വിലപ്പോവില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സുമിത് കുമാര്‍ പറഞ്ഞത്.മഹാരാഷ്ട്ര ഭീവണ്ടി ജി.എസ്,ടി കമ്മീഷണറായാണ് സുമിത് കുമാറിന്റെ പുതിയ നിയമനം. രാജേന്ദ്ര കുമാര്‍ പുതിയ കസ്റ്റംസ് കമ്മീഷണറാകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...