Connect with us

Hi, what are you looking for?

Exclusive

അഭയക്കേസ്, പിണറായിക്ക് കോടതിയുടെ മുട്ടന്‍ തിരിച്ചടി..

അഭയക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയതില്‍ പിണറായി സര്‍ക്കാരിനും ജയില്‍ ഡിജിപിക്കും ഹൈക്കോടതിയുടെ നോട്ടീസ്.ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡി.ജി.പിക്കും സിസ്റ്റര്‍ സെഫിക്കു ഫാ. കോട്ടൂരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ശിക്ഷ വിധിച്ച് അഞ്ച് മാസം തികയും മുന്‍പാണ് നിമയവിരുദ്ധമായി പരോള്‍ അനുവദിച്ചിരുന്നത്. സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരക്കലാണ് ഹര്‍ജി സമര്‍പ്പിച്ചത്.ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്നായിരുന്നു ജയില്‍ ഡി.ജി.പിയുടെ വിശദീകരണം. ഇത് കളവാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ മെയ് 11 നാണ് 90 ദിവസം ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പരോള്‍ അനുവദിച്ചിരിക്കുന്നത്.കേസില്‍ ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതെന്തുകൊണ്ടെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജിയില്‍ ഉയര്‍ത്തിക്കാട്ടിയത്.

സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നതെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിവാദം ഹൈക്കോടതി പരിഗണിക്കുകയായിരുന്നു.കോവിഡിന്റെ പേരില്‍ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് 28 വര്‍ഷം അഭയയ്ക്ക് നീതി കിട്ടാന്‍ പോരാടിയ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നേരത്തെ പറഞ്ഞിരുന്നു.

ജയിലില്‍ കോവിഡ് വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭയകേസിലെ ഒന്നാം പ്രതി ഫാ.കോട്ടൂരിനാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ആദ്യം പരോള്‍ അനുവദിച്ചത്. ഫാ. തോമസ് കോട്ടൂര്‍ മെയ് 11നാണ് പുറത്തിറങ്ങിയത്. അതിന്റെ തൊട്ടടുത്ത ദിവസം മെയ് 12ന് കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയ്ക്കും അട്ടക്കുളങ്ങര ജയിലില്‍ നിന്നും പരോള്‍ നല്‍കി. സിസ്റ്റര്‍ സെഫിക്ക് 90 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിന തടവും സെഫിയ്ക്ക് ജീവപര്യന്തവും കഠിന തടവും ആണ് സിബിഐ 2020 ഡിസംബര്‍ 23ന് വിധിച്ചത്.

നേരത്തെ അഞ്ചു തവണ കോടതി ഈ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. പിന്നീടാണ് കോവിഡ് പശ്ചാത്തലത്തില്‍ ഇവര്‍ക്ക് പരോള്‍ നല്‍കിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...