Connect with us

Hi, what are you looking for?

Exclusive

മാനാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് സലാം പറയാം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അന്തരിച്ച കെഎം മാണിയെ അപമാനിക്കുന്ന തരത്തില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ.എം മാണി അഴിമതിക്കാരനാണെന്ന് എല്‍.ഡി.എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എല്‍.ഡി.എഫില്‍ നിന്ന് പുറത്ത് പോകണമോ വേണ്ടയോ എന്നത് കേരള കോണ്‍ഗ്രസ് എമ്മിന്റെത് നിര്‍ണായക തീരുമാനമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മാനാഭിമാനത്തോടു കൂടി പോകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് ഒരു പേപ്പറില്‍ രണ്ടക്ഷരം എഴുതിക്കൊടുത്ത് മുഖ്യമന്ത്രിയോട് സലാം പറയുക അല്ലെങ്കില്‍ മാണി സാര്‍ അഴിമതിക്കാരനാണെന്ന സത്യവാങ്മൂലം അംഗീകരിച്ച് ആത്മാഭിമാനം പണയം വെച്ച് അധികാരം പങ്കിടുക എന്നാണ് തിരുവഞ്ചൂരിന്റെ പരാമര്‍ശം. തീരുമാനമെടുക്കേണ്ടത് ജോസ്.കെ മാണിയാണെന്നും ആ തീരുമാനം നിര്‍ണായകമാണെന്നും അതിനുള്ള ധാര്‍മ്മികമായ ഉയര്‍ച്ച അദ്ദേഹം കാണിക്കുമോ എന്നതാണ് കേരള ജനത ഉറ്റുനോക്കുന്നതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

അതേസമയം, മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന് ആരോപിച്ചത് കോണ്‍ഗ്രസുകാരല്ലെന്നും സിപിഎമ്മുകാരാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയത്തില്‍ പ്രതികരിച്ചു. നിയമസഭയിലെ സമരം യുഡിഎഫിനെതിരെ ആയിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയും വിഡി സതീശന്‍ തള്ളി. യുഡിഎഫിന്റെ മുഖ്യമന്ത്രിയടക്കമുള്ള ആരെയും അന്ന് എല്‍ഡിഎഫ് തടഞ്ഞിട്ടില്ലെന്നും മാണിയെ മാത്രമാണ് തടഞ്ഞതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ജോസ് കെ മാണിക്ക് ഇനി എങ്ങനെ എല്‍ഡിഎഫില്‍ തുടരാനാകുമെന്നും അദ്ദേഹം രാഷ്ട്രീയ നിലപാടെടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

അതേസമയം, വിഷയത്തില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് ഇന്നലെ തന്നെ മുന്നണിയെ അറിയിച്ചതാണെന്നും കൂടുതല്‍ കാര്യങ്ങള്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം വിശദമാക്കുമെന്നുമാണ് ജോസ് കെ. മാണിയുടെ പ്രതികരണം. സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്നും പരാമര്‍ശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകനോട് വിശദീകരണം തേടണമെന്നുമാണ് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

സുപ്രീംകോടതിയിലെ പരാമര്‍ശത്തില്‍ കെ.എം മാണിയുടെ പേരില്ലെന്നും കോടതി കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചത്. യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് എല്ലാ സമരങ്ങളും നടത്തിയത്. ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. മുന്നണിയിലെ പ്രധാന കക്ഷിയാണ് കേരള കോണ്‍ഗ്രസ് എമ്മെന്നും വിജയരാഘവന്‍ പ്രതികരിക്കുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...