കെഎസ്ആർടിസിയിയിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കെ എം ശ്രീകുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ചെക്കും. പെൻഷൻ ഉൾപ്പെടെ തടഞ്ഞു വെക്കാനാണ് തീരുമാനം. സംഭവത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിഎംഡി ബിജു പ്രഭാകർ സംസ്ഥാന സർക്കാരിന് കത്ത് നൽകും.
2018 ൽ സ്വകാര്യ ഓഡിറ്റിങ് ഏജൻസിയെക്കൊണ്ട് നടത്തിയ ഓഡിറ്റ് രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. കെ ടി ഡി എഫ് സി ക്ക് തിരിച്ചടയ്ക്കാൻ നൽകിയ തുകയിൽ ഗുരുതര വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ ആണ് പുറത്തായത്. 311.98 കോടി രൂപയ്ക്ക് കണക്കിൽ എന്നു രേഖകൾ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആർടിസിയുടെ അക്കൗണ്ടുകൾ പരിശോധന നടത്തിയപ്പോൾ 100 കോടി രൂപയുടെ തിരുമറിയും കണ്ടെത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്നത്തെ അക്കൗണ്ട് തലവനായിരുന്നു നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ എം ശ്രീകുമാർ. ക്രമക്കേട് സംബന്ധിച്ച് കൃത്യമായ വിശദീകരണം കിട്ടിയശേഷം വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സി എം ടി യുടെ തീരുമാനം.
Summary:irregularities in ksrtc strict action against executive director KM sreekumar