കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ആർ.എൽ.വി. രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. 28-ാം തീയതി തന്റെ ക്ഷേത്രത്തിൽ നടക്കുന്ന ചെറുപ്പ് ഉൽസവത്തിന്റെ ഭാഗമായിട്ടാണ് ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം നടത്താൻ സാധിക്കുമോ എന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത് .ഇക്കാര്യം ആവശ്യപ്പെട്ട് രാമകൃഷ്ണനുമായി സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. എന്നാൽ അതേ ദിവസം മറ്റൊരു പരിപാടി ഉള്ളതു കൊണ്ട് തനിക്ക് പ്രോഗ്രാം അവതരിപ്പിക്കാൻ കഴിയില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു.
RLV രാമകൃഷ്ണന്റെ ഈ നടപടി വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചു. സുരേഷ് ഗോപിയുടെ ആവശ്യം നിരസിച്ചത് രാഷ്ട്രീയ ലാക്കോടെയാണെന്നാ യിരുന്നു രാമകൃഷ്ണന് നേരെ ഉയർന്ന ആരോപണം. അതേസമയം സുരേഷ് ഗോപിയെ അപമാനിക്കാൻ താനൊരിക്കലും ശ്രമിച്ചിട്ടില്ലെന്ന് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ പറഞ്ഞു. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇപ്പോഴിതാ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് ശ്രീമാൻ സുരേഷ് ഗോപി. ആദ്യം പരിപാടി അവതരിപ്പിക്കാൻ പൂർണ സമ്മതം അറിയിച്ച രാമകൃഷ്ണൻ വൈകുന്നേരത്തോടെ അത് മാറ്റിപ്പറയുകയായിരുന്നു. ഒരുപക്ഷെ മുൻകൂർ ഏറ്റിരുന്ന പരിപാടിയെപ്പറ്റി അദ്ദേഹം പിന്നീടാവുമോർത്തിട്ടുണ്ടാവുക. എന്നാൽ ആ കാര്യം തന്നെ വിളിച്ചു പറയുകയായിരുന്നു മര്യാദ. അല്ലാതെ മാധ്യമങ്ങളിലൂടെ ഈ വിഷയം വാർത്തയാക്കുകയായിരുന്നില്ല. എന്തായാലും അദ്ദേഹത്തിന്റെ ഈ പ്രവർത്തി എന്തിനു വേണ്ടി ആർക്ക് വേണ്ടി എന്നൊക്കെ തനിക്ക് ഊഹിക്കാൻ കഴിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു.