ന്യൂ ഡൽഹി . മോദി ഭരിക്കുന്ന ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നിട്ടി ല്ലെന്ന് ഷെഹ് ല റഷീദ്. സിഎഎയ്ക്കും എന്‍ആര്‍സി യ്ക്കും കശ്മീര്‍ പ്രത്യേകപദവി എടുത്തുകളഞ്ഞതി നെതിരെയും ഒരു കാലത്ത് പടനയിച്ച ഷെഹ്ല റഷീദ് ഇപ്പോള്‍ മോദിയും അമിത് ഷായും ഇന്ത്യയില്‍ നടത്തുന്ന വികസനപ്രവര് ത്തനങ്ങളെ പിന്തുണയ്ക്കുന്ന നേതാവായിരിക്കുന്നു. ഇന്ത്യാ ടുഡേ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രത്യേകസമ്മേ ളനത്തിലാണ് ഷെഹ്ല റഷീദ് വീണ്ടും മോദിയുടെ ഭരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ ഇസ്ലാമിലേതുള്‍പ്പെടെ എല്ലാ പ്രാര്‍ത്ഥനകളും അവിടെ മുഴങ്ങി. ഇന്ത്യയിലെ പ്രധാനമന്ത്രിയായ വ്യക്തി എന്തിനാണ് താന്‍ ഹിന്ദുവാണ് എന്നതില്‍ അഭിമാനിക്കാതിരിക്കണം. ഞാന്‍ മുസ്ലിം എന്ന നിലയില്‍ അഭിമാനിക്കുന്നതുപോലെതന്നെയാണ് അത്. – ഷെഹ്ല റഷീദ് പറഞ്ഞിരിക്കുന്നു.
മതേതരത്വം എന്നത് എല്ലാവരെയും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുക എന്നാണ്. മുസ്ലിം ക്രിക്കറ്റ് താരത്തിന് ഈയിടെ അര്‍ജ്ജുന അവാര്‍ഡ് കിട്ടി. ഒരു മുസ്ലിം വിദ്യാഭ്യാസ വിചക്ഷണന്‍ ഈയിടെ പത്മശ്രീ കിട്ടി. ചന്ദ്രയാന്‍, ആദിത്യ തുടങ്ങിയ പദ്ധതികളുടെ ചുക്കാന്‍ പിടിക്കുന്നത് ഒരു മുസ്ലിം വനിതയാണെന്ന് ഓർക്കണം.
മതേതരത്വം എന്നത് ഭരണകൂടം അഥവാ സര്‍ക്കാര്‍ ആരോടെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാട്ടാതിരിക്കലാണ്. മതപരമായ വേര്‍തിരിവിനപ്പുറം എങ്ങിനെ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം എന്ന് ചിന്ത ഉണ്ടാകലാണ് മതേതരത്വം. നമ്മള് നമ്മെ തന്നെ ഉയര്‍ത്തുമ്പോള്‍ നമ്മള് നമ്മുടെ സമുദായത്തേയും നമ്മുടെ സമൂഹത്തേയുമാണ് ഉയര്‍ത്തുന്നത്.- ഷെഹ്ല റഷീദ് പറയുന്നു. ആരാണ് ഷെഹ്ല റഷീദ്?
പണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് വൈസ് പ്രസിഡന്റായിരുന്ന ഷെഹ്ല റഷീദ് ഇടത് നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരോടൊപ്പമാണ് മോദി സര്‍ക്കാരിനെതിരെ തീപ്പൊരി സമരം നയിക്കുന്നത്. അതില്‍ ഉമര്‍ ഖാലിദ് ഇപ്പോഴും യുഎപിഎ പ്രകാരം ജയിലില്‍ കഴിയുകയാണ്. കനയ്യ കുമാറാകട്ടെ ആദ്യം സിപിഐയില്‍ ആയിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയുണ്ടായി.