ആലപ്പുഴ . ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ സ്വദേശി ആരതിയാണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 32 വയസായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ആരതി. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ആരതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി തിങ്കളാഴ്ച രാവിലെ ശ്യാംജിത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു. ശ്യാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചേർത്തലയിൽ കൊല്ലപ്പെട്ട ആരതിയുടെ ദേഹത്ത് തീയാളിയ ശേഷവും പ്രതിയായ ശ്യാംജിത്ത് പെട്രോൾ ഒഴിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. പട്ടണക്കാട് സ്വദേശി ആരതിയെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞ് ഭർത്താവ് ശ്യാംജിത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒൻപതരയോ ടെയായിരുന്നു സംഭവം. വഴിയിൽ ശ്യാംജിത്ത് ആരതിയെ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കൊളുത്തുകയായിരുന്നു.
പെട്രോൾ ഒഴിച്ച ഉടനെ ആരതി വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും അപ്പോഴേക്കും ശ്യാംജിത്ത് തീ കൊളുത്തിയിരുന്നു. ജീവനും കൊണ്ട് അലറി വിളിച്ച് ഓടിയ ആരതിയെ പിന്നാലെ ഓടിയെത്തിയ ശ്യാംജിത്ത് വീണ്ടും പെട്രോൾ ഒഴിച്ചു. ആക്രമണത്തിനിടെ പരിക്കേറ്റ ശ്യാംജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. തീപ്പൊള്ളലേറ്റ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാരാണ് തീയണച്ച് ഇവരെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചക്ക് മൂന്ന് മണിയോടെ മരിച്ചു
ശ്യാംജിത്തിനും തീപ്പൊള്ളലേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല .കുടുംബ പ്രശ്നങ്ങളെ തുടർന്ന് വളരെ നാളുകളായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ഉപദ്രവത്തില്‍ നിന്ന് ആരതി കോടതി വഴി സംരക്ഷണ ഉത്തരവും നേടിയിരുന്നു. ഇത് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയ ശ്യാംജിത്തിനെതിരെ പട്ടണക്കാട് പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്.