മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും കുരുക്കിലാക്കിയത് CMRL ഉടമ കരിമണൽ കർത്ത. കരിമണൽ കർത്ത തന്റെ കമ്പനിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനു 1.72 കോടി നൽകിയതായി പറഞ്ഞിരുന്നതാണ് മുഖ്യമന്ത്രിക്കും മകൾ വീണക്കും കുരുക്കാവുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ശ്രദ്ധയിൽ ഈ വിവരം വന്ന ശേഷം യാതൊരു സേവനവും നൽകാതെയാണ് എക്സാലോജിക് സൊലൂഷൻസിനു പണം നൽകിയതെന്ന CMRL ന്റെ രേഖാ മൂലമുള്ള വിശദീകരണം കൂടി ഉണ്ടായതോടെ വീണയെ അഴിക്കുള്ളിലാക്കാനുള്ള കർത്തയുടെ ദൗത്യം പൂർണമാവു കയായിരുന്നു.
തുടർന്നായിരുന്നു സി.എം.ആർ.എൽ – എക്സാലോജിക്ക് ഇടപാട് ദുരൂഹമാണെന്നും ആർ.ഒ.സി ആവശ്യപ്പെട്ട രേഖകൾ എക്സാലോജിക്ക് സമർപ്പിച്ചിട്ടില്ലെന്നും ഉള്ള ആരോപണം ഉണ്ടാവുന്നത്. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ അന്വേഷണത്തിന് വിടാവുന്ന തരത്തിൽ വീഴ്ചകളുണ്ട് എന്ന് തന്നെയായിരുന്നു (ആർ.ഒ.സി ഇതേ പറ്റി പറഞ്ഞിരുന്നത്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിക്ക് അന്വേഷണം നടത്താം എന്നും ആർ.ഒ.സി നിർദേശിച്ചിരുന്നു.
എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ വിശദ അന്വേഷണത്തിലേക്ക് നയിക്കുന്നത് ശക്തമായ ആർ.ഒ.സി റിപ്പോർട്ട് തന്നെയാണ്. കുറ്റം ആരോപിക്കപ്പെടുന്ന വീണ വിജയനും എക്സാലോജിക്ക് കമ്പനിക്കും രക്ഷപെടാൻ പഴുതുകൾ ഇല്ലാത്തതാണ് ആ റിപ്പോർട്ട്. പ്രാഥമികാന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ വിശദ അന്വേഷണം വേണമെന്നായിരുന്നു ആർ.ഒ.സി എടുത്ത നിലപാട്. ഏത് സേവനത്തിനാണ് പണം വാങ്ങിയതെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജിക്ക് ഹാജരാക്കിയില്ല. കിട്ടിയ പണത്തിന് ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് എക്സാലോജിക്കിന് വിശദീകരിക്കാൻ ആയത്.
എന്തിന് പണം കിട്ടിയെന്നു പറയുന്നില്ല എന്നതാണ് ഇടപാടിൽ ശ്രദ്ധേയം. വിശദ അന്വേഷണം വേണം. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം കമ്പനിക്കെതിരെ കേസുക്കാം എന്നാണ് ആർ.ഒ.സി പറഞ്ഞിരുന്നത്. കമ്പനീസ് ആക്ട് 2013 സെക്ഷൻ 188ന്റെ ലംഘനം ആണ് വീണ വിജയൻ നടത്തിയിരിക്കുന്നത്.
കമ്പനീസ് ആക്ട് പ്രകാരം കമ്പനികാര്യ ഇടപാടുകളിൽ വീഴ്ച വരുത്തുന്നതിനെതിരായ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരായ 448 വകുപ്പുകൾ പ്രകാരം വീണ വിജയനെതിരെ കേസെടുക്കേണ്ടതാണ്. ഇടപാട് വിവരം സി.എം.ആർ.എല്ലും മറച്ചുവെക്കുകയാണ് ഉണ്ടായതെങ്കിലും
ഓഡിറ്റ് റിപ്പോർട്ടിൽ പിടികൂടുമെന്ന് CMRL ല്ലും കരുതിയില്ല. വിശദാന്വേഷണത്തിന് വീണ്ടും അക്കൗണ്ട്സ് രേഖകൾ പരിശോധിക്കണം. കെ.എസ്.ഐ.ഡി.സിയിലെ ഓഹരി പങ്കാളിത്തത്തിലേക്ക് വിരൽചൂണ്ടി സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സി.എം.ആർ.എല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു. സി.എം.ആർ.എല്ലിൽ കെ.എസ്.ഐ. ഡി.സിക്ക് 13 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.