സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയെതിരേ നടത്തി വരുന്ന അന്വേഷണത്തിൽ കേരളത്തിൽ രാജ്യത്തെ ഞെട്ടിക്കുന്ന തരത്തിൽ നടന്ന കരിമണൽ കൊള്ളയും വിഷയമാകും. കെഎസ്ഐഡിസിയും സി എം ആർ എല്ലും തമ്മിൽ നടന്ന അവിഹിത ബന്ധം തന്നെയാണ് ഈ കരിമണൽ കൊള്ളക്ക് വഴിയൊരുക്കിയതെന്നാണ് അന്വേഷണ ഏജൻസിയുടെ അനുമാനം.
KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനം ചവറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ മറ്റൊരു സമാന്തര സ്ഥാപനത്തിന് സംസ്ഥാന സർക്കാർ പ്രവർത്തനാനുമതി നൽകിയതിൽ തന്നെ ദുരൂഹതയാണ് ഉള്ളത്. ആ സ്ഥാപനത്തിന്റെ 14 ശതമാനത്തോളം ഷെയർ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള KSIDC എടുത്തതിലും SFIO ക്ക് സംശയങ്ങളാണ് ഉള്ളത്.
നാടിന്റെ സമ്പത്തിന്റെ കവർച്ചയാണ് നടന്നിരിക്കുന്നത്. കരിമണൽ കൊള്ളയിലൂടെ CMRL കോടികൾ സമ്പാദിച്ചു. പിണറായി സർക്കാരും പ്രത്യേകിച്ച് സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള KSIDC യും കൂട്ട് നിന്നു. കോടികൾ ചിലവാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച KMML നെ തകർക്കാനുള്ള ഗൂഢ ശ്രമം കൂടിയാണ് നടന്നിരിക്കുന്നത്. രാജ്യ സമ്പത്തായ കേരളത്തിന്റെ തീരദേശത്തെ കരിമണൽ CMRL നു നൽകി പണം ഉണ്ടാക്കുക ആയിരുന്നു ഇതിനു പിന്നിലുള്ള ലക്ഷ്യം.
കരിമണൽ ഖനനത്തിനു കേരളത്തിന്റെ തീരദേശത്ത് നിന്നും വ്യാപകമായി കരിമണൽ ഉപയോഗപ്പെടുത്താൻ കേരള സർക്കാർ CMRL നൽകിയ അനുമതി പോലും അനധികൃതമായിരുന്നു. ഇതിനുള്ള പാരിതോഷികമായിട്ടാണ് പിണറായിയുടെ പ്രൈവറ്റ് ഖജനാവിലേക്ക് മകൾ വീണ വഴി മാസപ്പടി എത്തിയത്. എക്സാലോജിക് എന്ന തട്ടിക്കൂട്ട് കമ്പനി ഉണ്ടാക്കുകയായിരുന്നു ഇതിനായി വീണ. ഇക്കാര്യത്തിൽ സഹായങ്ങൾ എല്ലാം കരിമണൽ കർത്ത തന്നെ നൽകി.
കേരളത്തിലെ തീര ദേശത്തെ കരിമണൽ വിൽക്കുന്ന വലിയ കുഭകോണമാണ് മാസപ്പടി ഇടപാടിന് പിന്നിൽ നടന്നിട്ടുള്ളതെന്നാണ് അന്വേഷണ ഏജൻസിക്ക് കിട്ടിയിരിക്കുന്ന വിവരങ്ങൾ. CMRL ൽ നടക്കുന്ന വ്യാവസായിക ഇടപാടുകൾ അറിയാൻ വ്യവസായ മന്ത്രി പി രാജീവിനെ പിണറായിയുടെ നിർദേശപ്രകാരം വീണയാണ് ചുമതലപ്പെടുത്തുന്നത്. KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനത്തെ തകർത്ത് ലാഭം കൊയ്യുകയായിരുന്നു ഇതിന്റെയെല്ലാം പിന്നിലുള്ള ലക്ഷ്യം. സമാന്തര സ്ഥാപനം കർത്തയെ മുന്നിൽ കണ്ടു പ്രവർത്തനം തുടങ്ങുകയായിരുന്നു എന്നാണു കരുതേണ്ടത്..
CMRLഎന്ന സ്ഥാപനത്തിൽ കർത്ത വെറും ബിനാമി മാത്രമാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇതും അന്വേഷണ ഏജൻസി പരിശോധിക്കുക യാണ്. CMRL ന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പിണറായിക്ക് വേണ്ടി വീണയായിരുന്നു. അമ്മയുടെ പെൻഷൻ കാശു കൊണ്ട് തുടങ്ങിയെന്നു പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞ എക്സലിജിക് കമ്പനിയുടെ ഉടമയും AKG സെന്ററിലെ മേൽവിലാ സക്കാരിയുമായ വീണയായിരുന്നു ഈ കമ്പനിയുടെ ഇടപാടുകൾ എല്ലാം നിയന്ത്രിച്ചു വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് KSIDC യുടെയും CMRL ന്റെയും ഇടപാടുകളിൽ കൂടുതൽ അന്വേഷണം വേണമെന്ന് SFIO പറഞ്ഞിരിക്കുന്നത്.