മോദിയുടെ സുഹൃത്താണെന്ന് പറഞ്ഞാൽ പോലും നിയമം തെറ്റിക്കുന്നവന് മോദി രാഷ്ട്രീയ അഭയം നല്‍കില്ല. പേടിഎം എന്ന ഓണ്‍ലൈന്‍ പേമെന്റ് ബാങ്കിന്റെ ഉടമസ്ഥന് വിജയ് ശേഖറിന്റെ അനുഭവം രാജ്യത്തെ ജനങ്ങളെ വിളിച്ചറിയിക്കുന്ന യാഥാർഥ്യ മാണിത്. നിയമ ലംഘനങ്ങൾക്ക് മോദി കൂട്ട് നിൽക്കില്ല. പേടിഎം എന്ന ഓണ്‍ലൈന്‍ പേമെന്റ് ബാങ്കിന്റെ ഉടമസ്ഥന് വിജയ് ശേഖർ മോദിയുടെ അടുത്ത സുഹൃത്തായിരുന്നു.
നോട്ട് നിരോധന സമയത്ത് മോദിയുടെ ചിത്രത്തോടൊപ്പം വിജയ് ശേഖറിന്റെ കമ്പനിയുടെ പരസ്യം പുറത്ത് വന്നിരുന്നു. ‘എടിഎം വേണ്ട, പകരം പേടിഎം ചെയ്യൂ’ എന്നായിരുന്നു ആ പരസ്യം. നോട്ടുനിരോധനത്തിന് ശേഷം ഡിജിറ്റൽ ഇടപാടുകൾക്ക് ഇന്ത്യയിൽ സാധ്യതയേറുമ്പോഴാണ് ചെറിയ തുകകള്‍ കൈമാറാന്‍ പേടിഎം ഇന്ത്യക്കാര്‍ക്ക് തുണയാവുന്നത്. പേടിഎം പിന്നെ വളരുകയായിരുന്നു. അതിന്റെ ഉടമ വിജയ് ശേഖറും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ബന്ധവും വളരുകയായിരുന്നു.
പേടിഎം ന്റെ പോക്ക് ശരിയല്ലെന്ന് റിസർവ് ബാങ്ക് പറഞ്ഞതോട് എല്ലാം നിലം പൊത്തി. നിയമം തെറ്റിക്കുന്നവര്‍ക്ക് രാഷ്ട്രീയ അഭയം നല്കല് മോദിയുടെ നയമല്ല. ചൈനയുമായി പേടിഎം കമ്പനിയുടെ പണമിടപാടുകളിലായിരുന്നു ആദ്യം സംശയം ഉണ്ടാവുന്നത്. ഒപ്പം രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് പേടിഎമ്മിന് സത്യത്തിൽ നൽകിയിരിക്കുന്നത്. എന്നാൽ അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിച്ച് നിയമലംഘനം നടത്തിക്കൊണ്ടി രിക്കുകയായിരുന്നു പേ ടിഎം. പലപ്പോഴായി ഇതിനു പിഴ അടച്ചിട്ടുണ്ട്. കൂടുതല്‍ തുക നിക്ഷേപിച്ചുള്ള നിയമലംഘനത്തിന് പേടിഎം ഇതുവരെ നല്കിയ പിഴ ആവട്ടെ 5.39 കോടിയോളം വരും. എന്നിട്ടും നിയമലംഘനം തുടര്‍ന്നപ്പോഴാണ് റിസര്‍വ്വ് ബാങ്ക് പേടിഎമ്മിന് പൂട്ടിടുന്നത്.
2022ല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് പേടിഎമ്മിനെ വിലക്കിയിരുന്നു. പക്ഷെ ഇതൊന്നും വകവെക്കാതെ വിജയ് ശേഖർ ആളുകളെ ചേർത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മായുടെ ആന്റ് എന്ന കമ്പനിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് ഇഷ്ടമായില്ല. കഴിഞ്ഞ വര്‍ഷം ആന്റുമായുള്ള ബന്ധം വിജയ് ശേഖർ അവസാനിപ്പിച്ചു. പക്ഷെ റിസ്ക് മാനേജ്മെന്റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍ക്കുകയായിരുന്നു പിന്നീട്. നിയന്ത്രണങ്ങളില്ലാതെ പലരും വായ്പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്കി. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി റിസേർവ് ബാങ്ക് എടുക്കുന്നത്.
പേടിഎം ബാങ്കിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് തുടർന്ന് ഉത്തരവിട്ടു. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ലെന്ന് മാത്രമല്ല പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനും പാടില്ലെന്നാണ് റിസേർവ് ബാങ്ക് വിജയ് ശേഖർ അറിയിച്ചിരിക്കുന്നത്.