തൃശൂർ . ബാങ്കിന്റെ ജപ്തി നടപടിയിൽ മനംനൊന്ത് തൃശ്ശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ കാഞ്ഞാണി സ്വദേശി 26-കാരൻ വിഷ്ണു (൨൬) വാണ് മരണപ്പെട്ടത്. 12 വർഷം മുൻപ് വീട് വെക്കാനായി എട്ട് ലക്ഷം രൂപ സ്വകാര്യ ബാങ്കിൽ നിന്ന് കുടുംബം വായ്പ എടുത്തിരുന്നു. അതിൽ 8,74,000 രൂപ തിരിച്ചടച്ചിരുന്നു.
കോവിഡ് പ്രതിസന്ധിക്കിടെ തിരിച്ചടവ് ഇടക്ക് മുടങ്ങി. ഇതോടെ കുടിശ്ശികയായി. ആറ് ലക്ഷം രൂപ കുടിശ്ശിക വന്നതോടെ വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെdukayaanu ഉണ്ടായത്. വെള്ളിയാഴ്ച വീടൊഴിഞ്ഞു ബാങ്കിന് കൊടുത്ത് കുടുംബം ബന്ധുവീട്ടിലേക്ക് മാറാനിരിക്കേയാണ് വിഷ്ണു രാവിലെ ജീവനൊടുക്കിയത്. കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബാങ്കിനോട് സമയം ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചായത്തംഗവും പറയുന്നുണ്ട്. ആവശ്യപ്പെട്ടതുപോലെ അൽപം സമയം ബാങ്ക് നൽകിയിരുന്നെങ്കിൽ ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്ന് പഞ്ചായത്ത് അനേകം ആരോപിക്കുന്നു.