കിഫബിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. കിഫ്ബി സമൻസ് അനുസരിക്കാത്തത് എന്തുകൊണ്ടാണെന്നും സമൻസിന് മറുപടി കൊടുക്കൂ എന്നും ഹൈക്കോടതി പറഞ്ഞു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതി നോട് യോജിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ആവർത്തിച്ച് ഇ.ഡി. തങ്ങളോട് ഒരേ കാര്യം ആവശ്യപ്പെടുന്നു, നേരത്തെ നൽകിയ രേഖകൾ വീണ്ടും നൽകാനാണ് ആവശ്യപ്പെടുന്നതെന്നും കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. തങ്ങളെ ബുദ്ധിമുട്ടിക്കാനും ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനും വേണ്ടിയുള്ള നീക്കമാണ് ഇ.ഡി. നടത്തുന്നതെന്നും കിഫ്ബി ആരോപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഇതിനോട് യോജിച്ചില്ല. സമൻസിനോട് പ്രതികരിക്കൂ എന്നായിരുന്നു ഹൈക്കോടതി കിഫ്ബിയോട് പറഞ്ഞത്.
സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. നേരത്തെ തന്നെ കിഫ്ബിയുടെ ഹർജിയിൽ ഉചിതമായ ഒരു തീരുമാനം എടുത്തിട്ടുള്ളതാണ്. അന്വേഷണം തടയാൻ കഴിയില്ല. അന്വേഷണത്തിനായി നിങ്ങളോട് ആവശ്യപ്പെടുന്ന രേഖകൾ നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണ്. നേരത്തെ നൽകിയ രേഖകളാണ് വീണ്ടും ചോദിച്ചതെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി ഇ.ഡിയ്ക്ക് മറുപടി നൽകൂ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഫെമ ലംഘനമാണ് പരിശോധിക്കുന്നത്. ഇതുവരെ ഫെമ ലംഘനം കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അറസ്റ്റോ മറ്റുനടപടികളോ ഭയക്കേണ്ടതില്ല. ഇതൊരു സിവിൽ പ്രൊസീജ്യറാണ്. കള്ളപ്പണ ഇടപാട് പോലെയല്ല. ഏതെങ്കിലും തരത്തിൽ ഫെമ ലംഘനമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകള്‍ ആവശ്യപ്പെടു ന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. പ്രമുഖര്‍ ഉള്‍പ്പെട്ട നൂറിലധികം ഫെമ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനായി സര്‍ട്ടിഫൈഡ് കോപ്പികള്‍ ഉള്‍പ്പെടെ ആവശ്യമായി വരും. അത് ഹാജരാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടി.
മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആറാം തവണയാണ് തനിക്ക് സമന്‍സ് ലഭിക്കുന്നതെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാം കോടതിയില്‍ അറിയിച്ചു. ഇത് പീഡനമാണ്. അതുകൊണ്ടാണ് അതു ചോദ്യം ചെയ്യുന്നത്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. പിന്നെയും വീണ്ടും വീണ്ടും സമന്‍സ് അയക്കുകയാണെന്നും കിഫ്ബി സിഇഒ അറിയിച്ചു.
സമന്‍സ് പിന്‍വലിക്കാനാകില്ലെന്നും, കിഫ്ബി അന്വേഷണവുമായി സഹകരിക്കണമെന്നും വ്യക്തമാക്കി ഇഡി കഴിഞ്ഞദിവസം കോടതി യില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അന്വേഷണം സ്തംഭിപ്പിക്കാന്‍ കിഫ്ബി പലതരത്തില്‍ ശ്രമിക്കുന്നു. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നില്ലെന്നും ഇഡി ആരോപിച്ചിരുന്നു. ഈ സത്യവാ ങ്മൂലത്തിന് മറുപടി നല്കാന് കിഫ്ബി കൂടുതല്‍ സമയം തേടി. ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.