കുമളി . വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്ത് മുഖം രക്ഷിക്കാൻ സിപിഎം രംഗത്ത്. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അടയ്ക്കാ നുള്ള 7,31,910 രൂപയുടെ വായ്പ ഏറ്റെടുക്കാൻ സി പി എം തീരുമാനിച്ചിരിക്കുകയാണ്.
കുറ്റാരോപിതനായ പ്രതിയുടെ അടുത്ത സി പി എം ബന്ധവും, ഇരയുടെ പിതാവിനെ ആക്രമിച്ച് കുത്തി പരുക്കേൽപ്പിച്ചത് സി പി എം പിൻതുണയോടെ ആണെന്ന ആരോപണങ്ങളും വണ്ടിപ്പെരിയാറിൽ ജങ്ങൾക്കിടയിൽ കടുത്ത സി പി എം വിദ്വേഷമാണ് ഉണ്ടാക്കിയി രുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ സാഹചര്യത്തിലാണ് ‘മുഖം മിനുക്കിയെ പറ്റൂ’ എന്ന നിലപാടിലേക്ക് സി പി എമ്മിനെ കൊണ്ടുചെന്നെത്തിച്ചത്.
ബുധനാഴ്ച നാലിന് വണ്ടിപ്പെരിയാറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബാങ്ക് അധികൃതർക്ക് കുടുംബത്തിനുള്ള കടബാധ്യതയായ തുക കൈമാറും. സിപിഎം ഏരിയ സെക്രട്ടറി എസ്. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിൽനിന്ന് അഞ്ച് ലക്ഷം രൂപയാണ് പെൺകുട്ടിയുടെ പിതാവ് വായ്പയെടുത്തിരുന്നത്.
ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തി 2019ൽ ആണ് വായ്പ എടുത്തത്. മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനു വേണ്ടിയായിരുന്നു കടമെടുക്കുന്നത്. ആറു വയസുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശിക ഉൾപ്പെടെ തുക വർധിക്കുകയാണ് ഉണ്ടായത്.