പാറ്റ്ന . ബിഹാറില്‍ ബിജെപി സഖ്യസര്‍ക്കാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ അധികാരത്തിലേക്ക്. നിതീഷ് ശനിയാഴ്ച രാജിവക്കുമെന്നാണ് വിവരം. ശനിയാഴ്ചത്തെ പ്രധാന പരിപാടികളെല്ലാം നിതീഷ് റദ്ദാക്കിയിയിരുന്നു. ഞായറാഴ്ച വൈകിട്ടോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ നടന്നേക്കും.
പത്തിലേറെ കോണ്‍ഗ്രസ് എംഎല്‍മാരും ബിജെപി പാളയത്തിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇവര്‍ ബിജെപിയില്‍ ചേരുകയോ ജെഡിയു അംഗത്വം എടുത്തുകൊണ്ട് എന്‍ഡിഎയുടെ ഭാഗമാവുകയോ ചെയ്യും. 243 അംഗ നിയമസഭയില്‍ 122 അംഗങ്ങളുടെ പിന്തുണയുടെ മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ബിജെപിക്ക് 78 ഉം, ജെഡിയു 45 ഉം എം എൽ എ മാരാണ് നിലവിലു ള്ളത്. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ നാല് അംഗങ്ങളുടേതിന് പുറമേ ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും പുതിയ സഖ്യത്തിന് കിട്ടും. ഇതിനൊക്കെ പുറമെയാണ് കോണ്‍ഗ്രസ് എംഎല്‍മാരെക്കൂടി കൂട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
അതേസമയം, ആര്‍ജെഡി നിതീഷിന്റെ നീക്കത്തിന് തടയിടാനുള്ള ശ്രമം നടത്തുന്നുണ്ട്. 79 സ്വന്തം പാര്‍ട്ടി എംഎല്‍എമാര്‍ക്ക് പുറമേ കോണ്‍ഗ്രസിന്റെയും മൂന്ന് ഇടതുപാര്ട്ടികളുടേതുമടക്കം 114 എംഎല്‍എമാരുടെ പിന്തുണ മഹാസഖ്യത്തിനു നിലവിലുണ്ട്. നിതീഷ് ക്യാമ്പില്‍ നിന്ന് എട്ട് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം എത്തിച്ചാല്‍ മഹാസഖ്യ സര്‍ക്കാരിന് അധികാരത്തില്‍ വരാനുള്ള സാധ്യതയും ഉണ്ട്. നിതീഷിന്റെ നീക്കത്തില്‍ അതൃപ്തരായ ജെഡിയു എംഎല്‍എമാരെ ഒപ്പം നിര്‍ത്തുകയാണ് ആര്‍ജെഡിയുടെ ലക്ഷ്യമിടുന്നത്. മുതിര്‍ന്ന ആര്‍ജെഡി നേതാക്കളുടെ യോഗം ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ നടക്കുകയാണ്.