തിരുവനന്തപുരം . ഇലക്ട്രിക് ബസ്സുകള്‍ ലാഭത്തിലല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാദം നുണയാണെന്ന് വെളിപ്പെടുത്തി കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട് പുറത്ത്. ഇ ബസ് ലാഭത്തിലാണെന്നാണ് വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ഇ ബസുകൾ ഏപ്രിൽ മുതൽ ഡിസംബർ വരെ 288. 91 ലക്ഷം രൂപയാണ് ലാഭമൂണ്ടാക്കിയത്.
18901 സര്‍വ്വീസുകൾ ഈ കാലയളവില്‍ ഇ ബസുകൾ നടത്തുകയു ണ്ടായി. ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപയാണ് ശമ്പളവും ഇന്ധനത്തിനുമായി വരുന്ന ചെലവ്. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു. ചെലവുകൾ കഴിഞ്ഞ് കി.മിറ്ററിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നാണ് വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇലട്രിക് ബസുകൾ വെള്ളാന ആണെന്നായിരുന്നു മന്ത്രി കെബി ഗണേഷ് കുമാറിന്റെ വാദം. ഇനി ഇലട്രിക് ബസുകൾ വാങ്ങേ ണ്ടെന്നും നിലവിൽ സിറ്റി സർവ്വീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു.
മന്ത്രി പറഞ്ഞവ തുടർന്ന് വിവാദമാവുകയായിരുന്നു. തലസ്ഥാന വാസികൾ നെഞ്ചേറ്റിയ സര്‍വ്വീസിനെ അങ്ങനെയങ്ങ് വിട്ട് കൊടുക്കാനാകില്ലെന്ന് പറഞ്ഞു എംഎൽഎ വികെ പ്രശാന്ത് രംഗത്ത് വന്നു. നയപരമായ തീരുമാനങ്ങൾ പുനപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനിടെയാണ് കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.