അലിഗഡ് . രാജ്യത്തെ ഒരു വിദ്യാർത്ഥിയായ തീവ്രവാദിയെ കൂടി എടിഎസ് അറസ്റ്റ് ചെയ്തു. ഐ എസ് ഭീകരനായ അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥിയാണ് അറസ്റ്റിലായിരിക്കുന്നത്. പ്രയാഗ്രാജിൽ നിന്നുള്ള ഫൈസാൻ ബക്തേയാറിനെയാണ് യുപി എടിഎസ് അറസ്റ്റ് ചെയ്തത്.
ഏറെക്കാലമായി ഭീകര സംഘടനയായ ഐഎസിന്റെ മൊഡ്യൂളിൽ പ്രവർത്തിച്ചു വരുകയായിരുന്നു ഫൈസാൻ. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം ATS പ്രഖ്യാപിച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഫൈസാനെ എഎംയു കാമ്പസിനു സമീപം വച്ചാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ.
ഫൈസാൻ ബക്തേയാർ എഎംയുവിൽ മാസ്റ്റർ ഇൻ സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യു) വിദ്യാർത്ഥിയാണ് . അലിഗഡ് മുസ്ലീം സർവകലാശാലയിലെ നിരവധി വിദ്യാർത്ഥികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി നേരത്തെ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഐഎസുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് എടിഎസ് ഇയാളെ തിരയാൻ തുടങ്ങുന്നത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അടുത്തിടെ എഎംയുവിൽ നിന്ന് പിടികൂടിയ തീവ്രവാദികളായ അബ്ദുല്ല അർസലാൻ, മാസ് ബിൻ താരിഖ്, വാജിഹുദ്ദീൻ എന്നിവരുടെ കൂട്ടാളി കൂടിയാണ് ഫൈസാൻ.