സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ (45) ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വൈക്കത്തെ സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുരജ. ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു
കോട്ടയം വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയാണ്.
ആലപ്പി ധൻബാദ് എക്സ്പ്രസിലെ ശുചിമുറിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സുരജ എസ് നായരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കാണുന്നത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ബന്ധുക്കൾ ജോളാർപെട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പ്രവാസിയായ ജീവനാണ് സുരജയുടെ ഭർത്താവ്.