തിരുവനന്തപുരം . 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ മാതാവ് സുരിത പോലീസ് കസ്റ്റഡിയിൽ. അമ്മയോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ആണ് കാണാതാവുന്നതും, കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതും. അകത്തു നിന്ന് അടച്ചിരുന്ന വീടിന്റെ പിൻ ഭാഗത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. ‘അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നിരിക്കാമെന്നാണ് ഇപ്പോൾ ബലമായി സംശയിക്കുന്നത്.
വീട്ടിൽ ഉണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ ന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണ്. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിലാണ് കൊടും ക്രൂരത നടന്നിരിക്കുന്നത്. 36 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹമാണ് വീട്ടുവളപ്പിലെ കിണറ്റിനുള്ളിൽ കണ്ടെത്തിയിരിക്കുന്നത്.
സുരിത – സജി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ശ്രീദേവ് ആണ് മരണപ്പെട്ടിരിക്കുന്നത്. പ്രസവത്തിനുശേഷം സുരിത മഞ്ഞുമലയിലെ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ യാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം ഭർത്താവ് സജിയെ ഭാര്യ സുരിത വിളിച്ചറിയിക്കുന്നത്. തുടർന്ന് സജി പൊലീസിൽ വിവരമറിയിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി കിണറ്റിന്റെ കരയിൽ നിന്ന് കണ്ടെത്തി. ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സുരിതയും അമ്മയും സഹോദരിയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻവാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. കുഞ്ഞിന്റെ അമ്മ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.