പത്തനംതിട്ട . വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ് സി പി എം പാർട്ടിയിൽ നിന്ന് പുറത്താക്കി തടിയൂരിയത്.
പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സജിമോന്റെ പ്രാഥമികാംഗത്വം റദ്ദ് ചെയ്തത്. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. സജിമോൻ തിരുവല്ല സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് കൂടിയാണ്.
2018ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവത്തിന് പിന്നാലെ സജിമോനെ പാർട്ടി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ രണ്ടുവർഷത്തിനുശേഷം പാർട്ടിയിൽ വീണ്ടും തിരിച്ചെത്തിയ സജിമോൻ ചുമതലകളേറ്റു. വീട്ടമ്മ ഗർഭിണിയോയ തോടെ ഡിഎൻഎ പരിശോധനയ്ക്ക് മറ്റൊരാളെ വിട്ട് കേസന്വേഷണം വഴിതിരിച്ചുവിടാനും സജിമോൻ ശ്രമം നടത്തുകയുണ്ടായി. ഇതിനിടെ സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ നഗ്നചിത്രം പകർത്തിയ കേസിലും സജിമോൻ പ്രതിയാവുകയായിരുന്നു.