Connect with us

Hi, what are you looking for?

Crime,

മേയറുടെയും എം എൽ എ യുടെയും ഗുണ്ടായിസം, കന്റോണ്‍മെന്റ് പോലീസ് കേസടുത്തു, നാറി നാണം കെട്ട് സി പി എം

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് ഓവർ ടേക്ക് ചെയ്ത് സ്വകാര്യ കാർ കുരുക്ക് വെച്ച് തടഞ്ഞ് ഗുണ്ടായിസം കാണിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ ഒടുവില്‍ കന്റോണ്‍മെന്റ് പോലീസ് കേസടുത്തു. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി കന്റോണ്‍മെന്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോടതി ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത്. ഇതോടെ മേയറും ഭർത്താവായ എം എൽ എ യും നടുറോഡിൽ നടത്തിയ അഭ്യാസ പ്രകടന സംഭവത്തിൽ സിപിഎമ്മും അവരെ രക്ഷിക്കാൻ ശ്രമിച്ച പോലീസും നാണം കേട്ടിരിക്കുകയാണ്. അതെ സമയം കോടതിയെ സമീപിച്ച ഡ്രൈവര്‍ യദുവിന്റെ ജോലി കളയാന്‍ ഉള്ള പ്രതികാര നടപടികളുമായി പോലീസ് മറ്റൊരു വശത്ത് നീക്കം തുടങ്ങിയിട്ടുണ്ട്.

ഗതാഗത തടസമുണ്ടാക്കി, ജോലി തടസപ്പെടുത്തി, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ കണ്ടാലറിയാ വുന്ന മറ്റ് മൂന്നുപേര്‍ എന്നിങ്ങനെ പ്രതിപട്ടികയിലുള്ള വരുടെ പേരിൽ ചുമത്തിയിട്ടുള്ളത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഡ്രൈവര്‍ യദു പരാതി നല്കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. മേയറും കുടുംബവും ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു ആദ്യം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. പോലീസ് കേസെടുത്തതോടെ പാര്‍ട്ടി നേതൃത്വം തീർത്തും വെട്ടിലായി.

ഇതിനിടെ, കഴിഞ്ഞ ദിവസം യദു നല്കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇത് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യദുവിനെതിരെ പ്രതികാര നടപടിയുമായി സി പി എം പിന്തുണയോടെ പോലീസ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസ് ഓടിച്ചുകൊണ്ടിരിക്കെ യദു ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇത് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ടായി നൽകി എങ്ങനെയും യദുവിന്റെ പണി കളയിക്കാനാണ് പോലീസ് നീക്കം നടക്കുന്നത്. തൃശ്ശൂരില്‍ നിന്നും തലസ്ഥാനത്ത് എത്തുന്നത് വരെ ബസ് നിര്‍ത്തിയിട്ട് വിശ്രമിച്ചത് വെറും 10 മിനിറ്റില്‍ താഴെ മാത്രമാണെന്നും അതുകൊണ്ടുതന്നെ ബസ് ഓടിച്ചുകൊണ്ടായിരുന്നു യദുവിന്റെ ഫോണ്‍ സംസാരമെന്നാണ് പോലീസ് ആരോപിക്കുന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്കുന്നതോടെ താത്കാലിക ജീവനക്കാരനായ യദുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാം എന്നാണ് മേയറും എം എൽ എ യും പോലീസും കണക്ക് കൂട്ടുന്നത്.

അതിനിടെ, ബസിലെ സിസിടിവി ക്യാമറയിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിലും പോലീസ് അന്വേഷണം യദുവിലേക്ക് തിരിക്കാനാണ് നീക്കം. തര്‍ക്കം നടന്നതിന് പിറ്റേദിവസം പകല്‍ തമ്പാനൂര്‍ ഡിപ്പോയില്‍ പാര്‍ക്കുചെയ്തിരുന്ന ബസിന് സമീപം യദു എത്തിയെയെന്നാണ് പോലീസ് ആരോപിക്കുന്നത്. അതേസമയം, ബസ് സ്റ്റേഷനിലേക്ക് എത്തിച്ചവരെക്കുറിച്ചോ അതിനുശേഷം ബസില്‍ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചോ അന്വേഷിക്കാന്‍ പോലീസ് തയാറാകാതെയാണിത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...