കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പൊടുംന്നനെ ദുബായിലേക്ക് പറന്നു. തിങ്കളാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പിറകെയാണ് യാത്ര. മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുബായ്ക്ക് പുറമെ ഇന്തോനേഷ്യ യിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിനു യാത്ര അനുമതി.
അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചാണ് മുഖ്യ മന്ത്രിയുടെ യാത്ര. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. എന്നാണ് മുഖ്യമന്ത്രി മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തത ഇല്ല. മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. എന്നാൽ മുഖ്യ മന്ത്രിയുമായി ബന്ധപ്പെട്ട ചില കേസുകളിൽ കോടതികൾ വടിയെടുക്കുമോ എന്ന സാഹചര്യത്തിലാണ് യാത്രയെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തു വിട്ടിട്ടില്ല. സാധാരണ സ്വകാര്യ ആവശ്യത്തിനായാലും ഔദ്യോഗികമായിട്ടാണേലും മുഖ്യമന്ത്രിമാർ വിദേശത്തേക്ക് പോകുമ്പോൾ ആ വിവരം പത്രക്കുറിപ്പായി അറിയിക്കാറുണ്ട്. ഇത്ര ദിവസം ഉണ്ടാവില്ലെന്നും ഇന്ന ദിവസം തിരികെ എത്തുമെന്നും പറയാറുണ്ട്. അതെ സമയം, മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ലാവലിൻ കേസ് ബുധനാഴ്ച സുപ്രീം കോടതി വാദം കേൾക്കാനിരിക്കുകയാണ്.
ഇതിനിടെ മാസപ്പടി വിവാദത്തിൽ എസ് എഫ് ഐ ഒ അന്വേഷണം മുഖ്യനിലേക്ക് നീളുന്നതായ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപെട്ടു ബി ജെ പി യുടെ ഉന്നതരുമായി ചില നീക്ക് പോക്കുകൾക്ക് ഒരു പ്രമുഖ വ്യവസായിയെ ഇടനിലക്കാരനാക്കാൻ ശ്രമം നടക്കുന്നതായും സൂചകൾ ഉണ്ട്.