തിരുവനന്തപുരം . കെ എസ് ആർ ടി സി ബസ്, മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തി മേയർ ഉൾപ്പടെ ആക്രോശിക്കുകയായിരുന്നു. തുടർന്നായിരുന്നു തര്‍ക്കം.
ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും സത്യത്തിൽ യാത്ര ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ കാറിനുള്ളിൽ ആരാണ് യാത്ര ചെയ്യുന്നതെന്ന് കെ എസ് ആർ ടി സി ഡ്രൈവർക്ക് അറിയുമായിരുന്നില്ല.
എന്നാൽ, കാർ കുറികെ ഇട്ട് യാത്ര മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാട്ടി കെഎസ്ആർടിസി ഡ്രൈവർ യദു പൊലീസിൽ പരാതി നൽകിയെങ്കിലും, ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയിട്ടില്ല. തർക്കത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ ഡ്രൈവറുടെ പരാതിയിന്മേൽ കേസെടുകാനാവൂ എന്നാണ് പോലീസ് ഭാഷ്യം.