പാലക്കാട് . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സംഭവത്തിൽ നടപടി എടുക്കുമെന്ന് ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസുവിന് പ്രധാനമന്ത്രി മോദിയുടെ ഉറപ്പ്. പ്രധാനമന്ത്രി മോദി ടി എൻ സരസുവിനെ ഫോണിൽ വിളിച്ചാണ് വിഷയത്തിൽ ഉറപ്പ് നൽകിയിരിക്കുന്നത്. ഇഡി പിടിച്ചെടുത്ത പണം, സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തിരികെ നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സരസുവിന്റെ പ്രചാരണത്തിൻ്റെ വിവരങ്ങളും അന്വേഷിക്കുകയുണ്ടായി.
ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസു എസ്എഫ്ഐയുടെ ക്രൂരതകൾക്ക് ഇരയായവർക്ക് വേണ്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം എന്നാണു ഒരു ന്യൂസ് ചാനലിനോട് പറഞ്ഞത്. 2016ല്‍ വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ കുഴിമാടം തീർക്കുകവരെ ഉണ്ടായി. ‘ഇപ്പോൾ സിദ്ധാർത്ഥന്റെ മരണത്തിൽ കാണുന്നതും എസ്എഫ്ഐയുടെ ക്രൂരതയാണ്. സിദ്ധാർത്ഥന്‍റെ മരണം തെരഞ്ഞെടുപ്പിൽ ചർച്ചയാവും. തന്‍റെ കഴിവും അറിവും മണ്ഡലത്തിന് വേണ്ടി ഉപയോഗിക്കും. ആലത്തൂരിൽ തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്നും ടി എൻ സരസു പറയുകയുണ്ടായി.