ചെന്നൈ . കോയമ്പത്തൂരിൽ നടന്ന കാർ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച തമിഴ്‌നാട്ടിലെ 27 സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ്. സിറിയൻ ഭീകര സംഘടനയായ ഐസിസ് നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2022 ഒക്ടോബറിൽ ഐഇഡി ഘടിപ്പിച്ച വാഹനം ചാവേർ ഉക്കടത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേർ ബോംബർ എന്ന് എൻ ഐഎ പറയുന്ന ജമേഷ മുബീൻ എന്ന പ്രധാന പ്രതിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് 15 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മധുര, തിരുനെൽവേലി, ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഐസിസുമായോ അവരുടെ അനുഭാവികളുമായോ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഇടങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുന്നുണ്ടെന്ന് ഏജൻസിയോട് അടുത്ത വൃത്തങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. തിരച്ചിൽ ആരംഭിച്ചതായും കൂടുതൽ വിശദാംശ ങ്ങൾക്കായി കാത്തിരിക്കുകയാണ്.
കോയമ്പത്തൂർ നഗരത്തിലെ ഉക്കടം പോലീസാണ് ഇത് സംബന്ധിച്ച കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. എൻഐഎയ്‌ക്ക് തുടർന്ന് കൈമാറിയ കേസ് 2022 ഒക്ടോബർ 27 ന് ഔദ്യോഗികമായി വീണ്ടും എൻഐഎ രജിസ്റ്റർ ചെയ്യുകയുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂർ സ്വദേശി തഹനാസീർ എന്നയാൾ പിടിയിലായിരുന്നു.
ഒക്‌ടോബർ 23ന് കോയമ്പത്തൂരിലെ ഉക്കടം ഈശ്വരൻ കോവിൽ സ്ട്രീറ്റിലുള്ള പുരാതന അരുൾമിഗു കോട്ടായി സംഗമേശ്വരർ ക്ഷേത്രത്തിന് മുന്നിൽ ഭീകരാക്രമണം നടത്താൻ ജമേഷാ മുബീനും മുഹമ്മദ് തൗഫീഖും ചേർന്ന് ഗൂഢാലോചന നടത്തിയതായി എൻഐഎ പിന്നീട് കൊണ്ടേയിരുന്നു. തഹനാസീറും മുഹമ്മദ് തൗഫീഖും തമ്മിൽ അടുത്ത ബന്ധമുള്ള ജമേഷ മുബീനാണ് പൊട്ടിച്ചിതറിയ ഐഇഡി ഘടിപ്പിച്ച വാഹനം ഓടിച്ചിരുന്നത്.