കൊച്ചി . മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സിനെ എന്തിന് ഭയക്കുന്നതെന്ന് ഹൈക്കോടതി. ഇ ഡി സമന്‍സിനു കിഫ്ബി മറുപടി നല്കണം, മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ.എം ഏബ്രഹാം നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
പ്രാഥമിക വിവര ശേഖരണത്തിനാണ് ഇ ഡി രേഖകള്‍ ആവശ്യപ്പെട്ടത്. അതിനോടു പ്രതികരിക്കുകയാണ് വേണ്ടത്. അന്വേഷണത്തില്‍ കോടതി ഇടപെടില്ല, രാജ്യത്ത് നൂറിലധികം ഫെമ കേസ് ഇ ഡി അന്വേഷിച്ചു വരുമ്പോൾ കിഫ്ബി ഉദ്യോഗസ്ഥര്‍ മാത്രമാണ് സഹകരിക്കാത്തതെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സിനു മറുപടി നല്കാന്‍ കിഫ്ബിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ഫെബ്രുവരി ഒന്നിനു വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ഇ ഡിയുടെ നോട്ടീസില്‍ കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനമെന്തെന്ന് നിര്‍വചിച്ചിട്ടി ല്ലെന്നും, അതുകൊണ്ടുതന്നെ ഇ ഡി സമന്‍സുകള്‍ നിയമ വിരുദ്ധമാണ് എന്നുമാണ് മുൻ മന്ത്രി തോമസ് ഐസക് ഉയർത്തിയ ആരോപണം. കുറ്റമെന്തെന്നു വ്യക്തമാക്കാത്ത അന്വേഷണം ഇ ഡിയുടെ അധികാര പരിധിക്കു പുറത്താണ്, മുന്‍മന്ത്രി തോമസ് ഐസക് വാദിച്ചു. കിഫ്ബിക്കു പണ സമാഹരണത്തിന് വിദേശ ഫണ്ട് സ്വീകരിച്ചതിലടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ഐസക്കിന്റെ പേരിൽ ഇ ഡി ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്കിയിട്ടും ആറു തവണ സമന്‍സ് അയച്ച്, തുടര്‍ച്ചയായി വിളിപ്പിച്ച്, ഉദ്യോഗസ്ഥരെ ഇ ഡി ഉപദ്രവിക്കുകയാണെന്നാണ് കിഫ്ബി സിഇഒ കോടതിയിൽ പറഞ്ഞത്.