മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ 12 പേർക്കെതിരെ നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ് വന്ന പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി അഡ്വ . ജയശങ്കർ. മൈക്ക് കെട്ടി ജനകൾക്ക് മുന്നിൽ മാസ് ഡയലോഗുകൾ തട്ടിവിട്ട് ആളാവുന്നത് പോലെയല്ല ഈ വിഷയമെന്നും കോടതിയിൽ ഒരു സത്യവാങ് മൂലം സമർപ്പിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ധാർമികമായ ഉത്തരവാദിത്വം മുഖ്യമന്ത്രി കാണിക്കണമായി രുന്നുവെന്നും അഡ്വ ജയശങ്കർ പറഞ്ഞു.
ഈ കേസിൽ ഒരു അന്തിമ തീരുമാനം ആയിട്ടില്ലെങ്കിൽ പോലും പ്രഥമ ദൃഷ്ട്യാ തള്ളിക്കളയേണ്ട ഒരു കേസല്ല ഇതെന്ന ഹൈക്കോടതിയുടെ കണ്ടത്തൽ ഏറെ വിലപ്പെട്ടതാണ്. ഇവിടെ മുഖ്യനോ മകളോ ഇത് വരെ ഈ വിഷയം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ എ കെ ബാലനും തോമസ് ഐസക്കു മെല്ലാം നടത്തുന്ന പരാമർശങ്ങൾ മുഖ്യനെയും മകളെയും കൂടുതൽ കുഴപ്പത്തിലാക്കാൻ വേണ്ടിയാണെന്നും ജയശങ്കർ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, സമ്പൂർണ വീഡിയോ കാണുക)