തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് വെറും പേര് മാത്രം ആയിരിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക വക മാറ്റി ചില വഴിക്കുന്ന കാര്യത്തിൽ പിണറായി സർക്കാർ നമ്പർ വൺ ആണ്. ദുരിതാശ്വാസ നിധിയിലേക്ക് ക്യാംപെയ്നിലൂടെയും നിർബന്ധിസിച്ചും പണം സമാഹരിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആയിരുന്നു,
കോവിഡിലും രണ്ടു പ്രളയത്തിലുമായി സർക്കാർ 5744.89 കോടി രൂപയാണ് നിധിയിലേക്ക് സമാഹരിക്കുന്നത്. ഇതിൽ 2018, 2019 പ്രളയകാലത്ത് 3096.33 കോടി രൂപ ജനങ്ങളിൽനിന്നു നേരിട്ടു സമാഹരിക്കുകയായിരുന്നു. സാലറി ചാലഞ്ച് വഴി 1229.89 കോടി രൂപയും സമാഹരിക്കുകയുണ്ടായി.എന്നാൽ ചെലവ് പൂർണമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായിരുന്നില്ല. പാഠപുസ്തകം പ്രിന്റിങ്ങിനും ഈ ഫണ്ടിൽനിന്നു പണം നൽകി. സർക്കാർ സ്വാഭാവികമായി പണം മുടക്കേണ്ട സപ്ലൈകോയുടെ ഓണച്ചെലവും സഹകരണ വകുപ്പിന്റെ ഭവന പദ്ധതിയുമെല്ലാം ദുരിതാശ്വാസ നിധിയുടെ കണക്കിലാണു കാണിച്ചത്.
ചെറുകിട വ്യവസായികൾക്കു വ്യവസായ വകുപ്പ് നൽകേണ്ട സഹായ പദ്ധതികൾ, ഫിഷറീസ് വകുപ്പ് നടപ്പാക്കേണ്ട മത്സ്യത്തൊഴിലാ ളികളുടെ പുനർഗേഹം പുനരധിവാസ പദ്ധതി എന്നിവയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഭാഗമാക്കി മാറ്റുകയായിരുന്നു. സംസ്ഥാനഹത്തിന്റെ ദുരന്തനിവാരണ ഫണ്ടും സഹകരണ വകുപ്പിന്റെ ഫണ്ടും എല്ലാം ദുരിതാശ്വാസ നിധിയിലേക്കു മാറ്റി. പിണറായി സർക്കാരാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഏറ്റവുമധികം സഹായം നൽകിയതെന്നു സിപിഎം പല കുറി ആവർത്തിക്കുമ്പോൾ ഈ കണക്കുകൾ ദുരിതാശ്വാസ നിധിയിലേക്കെത്തിയ പണം വക മാറ്റി ചിലവഴിച്ചതിന്റെ കണക്കുകൾ കൂടി പറയുന്നു.