പ്രശസ്ത നടി രശ്മിക മന്ദാനയുൾപ്പെടെയുള്ളവരുടെ വ്യാജ വീഡിയോ കാലുമായി ബന്ധപ്പെട്ട കേസിൽ മെറ്റ സഹകരിക്കുന്നില്ലെന്ന് ഡൽഹി പോലീസ്. വിവരങ്ങൾ ആവശ്യപ്പെട്ട് മെറ്റായ്ക്ക് നോട്ടീസ് അയചെങ്കിലും ഇതുവരെ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിന്റെ സൈബർ സെല്ലാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്.
നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ ഷെയർ ചെയ്ത അക്കൗണ്ടിന്റെ യുആർഎൽ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മെറ്റയ്ക്ക് കത്തെഴുത്തിയിരുന്നു. ഇത് സംബന്ധിച്ച് നവംബർ 10ന് അജ്ഞാതർക്കെതിരെ കേസെടുക്കുകയും ഉണ്ടായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ആണ് ഡീപ്ഫേക്ക് വീഡിയോ സൃഷ്ടിച്ചത്. യഥാർത്ഥ ചിത്രത്തിലോ വീഡിയോയിലോ ഒരാളുടെ രൂപം മറ്റൊരാളുടെ സാദൃശ്യം ഉപയോഗിച്ച് മാറ്റുന്ന സംഘെതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
നീണ്ട അന്വേഷണം നടത്തി നോക്കിയെങ്കിലും ആരോപിക്കപ്പെടുന്ന പ്രതിയെക്കുറിച്ച് ഒരു തുമ്പും പോലീസിന് ലഭിച്ചില്ല. പ്രതി ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നശിപ്പിക്കുകയും ഉണ്ടായി. ഈ അക്കൗണ്ടിനായി പ്രതികൾ വ്യാജ ഐഡന്റിറ്റിയും വിപിഎന്നും ഉപയോഗിച്ചിരുന്നു. വീഡിയോ ഷെയർ ചെയ്ത വ്യക്തികളെ സൈബർ സെൽ ചോദ്യം ചെയ്തു. എന്നാൽ ഡീപ്ഫേക്ക് വീഡിയോയുടെ സ്രഷ്ടാവിനെക്കുറിച്ച് ഒരു സൂചനയും കണ്ടെത്താനായില്ല.
എക്‌സ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുക ളിൽ വീഡിയോ പങ്കുവെച്ച വ്യക്തികളെയാണ് ചോദ്യം ചെയ്തത്. ഡീപ് ഫേക്ക് കേസുകളുടെ അന്വേഷണത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള സഹകരണം നിർണായക മാണെന്നാണ് ഡൽഹി പോലീസ് പറയുന്നത്. ഈ പ്ലാറ്റ്‌ഫോമുകൾ സർക്കാരുമായി ചർച്ചയിൽ ഏർപ്പെടുന്നു, എന്നാൽ പോലീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഡൽഹി വൃത്തങ്ങൾ വ്യക്തമാക്കിയാതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
‘കേസിൽ സാങ്കേതിക വിശകലനത്തിന്റെ ഭാഗമായി, വീഡിയോ അപ്‌ലോഡ് ചെയ്‌ത എല്ലാ ഐപി വിലാസങ്ങളും ഉദ്യോഗസ്ഥർ തിരിച്ചറിയുകയും വീഡിയോ ആദ്യം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌ത വിലാസം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തുവരുകയാണെ ന്നു ‘ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫേക്ക് വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നത്. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചിരുന്നത്. സംഭവത്തിൽ പ്രതികരണവുമായി അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു.