കോഴിക്കോട് . ജനങ്ങൾ കല്ലെറിഞ്ഞു കൊന്ന റുമേനിയൻ ഭരണാധി കാരി ചെസസ്ക്യൂവിന്റെ അവസ്ഥ പിണറായി വിജയനുണ്ടാക രുതെന്ന് മാർക്‌സിസ്റ്റുകാരെങ്കിലും പ്രാർത്ഥിക്ക ണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. പ്രജകളെ മറന്ന് സുഖലോലുപനായി രാജ്യം ഭരിച്ച റുമേനിയൻ ഭരണാധികാരി ചെസസ്ക്യൂവിനെ ജനങ്ങൾ കല്ലെറിഞ്ഞു കൊന്നുകളയുക യായിരുന്നു.
ആ അവസ്ഥ പിണറായി വിജയനുണ്ടാകരുതെന്ന് മാർക്‌സിസ്റ്റുകാ രെങ്കിലും പ്രാർഥിക്കുന്നത് നന്നായിരിക്കുമെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാനത്ത് രണ്ടായിരം കേന്ദ്രങ്ങങ്ങളിൽ എൻഡിഎ സംഘടിപ്പിക്കുന്ന ജനപഞ്ചായത്തിന്റെ ഭാഗമായി ചെലവൂരിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.
നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വൻതോതിൽ വില കൂട്ടിയ അവസ്ഥയിൽ ജനങ്ങൾ പൊറുതിമുട്ടി കഴിയുമ്പോഴാണ്, മുഖ്യമന്ത്രിയും പരിവാരങ്ങളും ഒന്നരക്കോടിയുടെ ആഡംബര വാഹനത്തിൽ നാടുചുറ്റാനിറങ്ങിയിരിക്കുന്നത്. പിണറായി വിജയനും മന്ത്രിമാരും സെക്രട്ടേറിയറ്റിലില്ലെങ്കിലും സംസ്ഥാനത്ത് ഒരു ചുക്കും സംഭവിക്കില്ലെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ചെലവൂർ ഏരിയാ പ്രസിഡന്റ് ശശിധരൻ മാലായിൽ അധ്യക്ഷനായിരുന്നു.