വിജയ് നായകനായി എത്തിയ ലിയോയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിൽ നിരാശനാണെന്ന് നടൻ മൻസൂർ അലി ഖാൻ. നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശമാണ് നടത്തിയത്. അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് മൻസൂർ അലി ഖാൻ ഇങ്ങനെ പറഞ്ഞത്. സംഭവത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് തൃഷയും രംഗത്ത് എത്തുകയായിരുന്നു.
‘വിജയ് നായകനായി എത്തിയ ലിയോയിൽ ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിചിരുന്നു. എനിക്ക് വലിയ ആഗ്രഹമായിരുന്നു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’ എന്നായിരുന്നു മൻസൂർ അലി ഖാൻ പറഞ്ഞത്.
മൻസൂർ അലി ഖാന്റെ പരാമർശത്തിൽ ആഞ്ഞടിച്ച് രംഗത്തെത്തിയ തൃഷ ‘ഇനി ഒരിക്കലും ഇത്ര വൃത്തികെട്ട വർത്തമാനം പറഞ്ഞ മൻസൂർ അലിഖാന്റെ ഒപ്പം അഭിനയിക്കില്ല’ എന്നാണ് പറഞ്ഞത്. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറയുകയുണ്ടായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് തൃഷ പ്രതികരിച്ചിരിക്കുന്നത്.
തൃഷ പറഞ്ഞത് ഇങ്ങനെ ‘ മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുന്നു. ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണിത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോസഹിക്കുന്നു. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ല. ഞാൻ അത് ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’ തൃഷ പറഞ്ഞു.