തിരുവനന്തപുരം . കാട്ടാക്കടയില്‍ കോളേജ് വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസി ബസിടിച്ച് ദാരുണമായി മരണപെട്ടു. കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഭന്യ(18) ആണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് അഭന്യയെ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
കോളേജ് വിട്ട് വീട്ടിലേക്ക് പോകാൻ അഭന്യ ഫോണ്‍ ചെയ്യുന്നതിനായി ബസ് സ്റ്റാന്റിന്റെ ഒരു ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഈ സമയത്ത് വിഴിഞ്ഞം ഭാഗത്ത് നിന്നെത്തിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനുള്ളിലെത്തുകയാണ് ഉണ്ടായത്. നിറുത്തിയിട്ട ബസ് അപ്രതീക്ഷിതമായി മുന്നോട്ടെടുത്തു. ബസിനും ഒരു തൂണിനും ഇടയില്‍പെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി.
അപകടത്തിനു പിറകെ സ്റ്റാന്റിൽ യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ആരോപിച്ച് യാത്രക്കാരും വിദ്യാര്‍ത്ഥികളും ബസ് സ്റ്റാന്റില്‍ സംഘടിക്കുമ്പോൾ ഇതിനിടെ ഡ്രൈവര്‍ കെഎസ്ആര്‍ടിസി സൂപ്രണ്ടിന്റെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ചു. ഡ്രൈവറെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘർഷം. പൊലീസ് സ്ഥലത്തെത്തിയ തോടെയാണ് സംഘര്‍ഷാവസ്ഥക്ക് പരിഹാരമാകുന്നത്.