Connect with us

Hi, what are you looking for?

Exclusive

മരുമോൻ പിണറായിയെ ഹൈജാക്ക് ചെയ്തു …മുഖ്യമന്ത്രി മുഹമ്മദ് റിയാസ്

പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പ് ഭരിക്കുന്നത് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സതീശൻ ആരോപിച്ചു. ഭരണത്തിൽ മുഖ്യമന്ത്രിക്ക് ഇപ്പോൾ ഒരു പങ്കും ഇല്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പ് ഭരിക്കുന്നത് മറ്റൊരു സംഘമാണ്. തങ്ങൾ നേരത്തേ ഉന്നയിച്ച ആരോപണങ്ങൾക്ക് അടിവരയിടുന്ന കാര്യമാണ് ഇപ്പോൾ നടക്കുന്നതെന്ന് സതീശൻ പറഞ്ഞു.

മുന്നോക്ക സമുദായ വികസന കോർപറേഷന്റെ ചെയർമാനെ മാറ്റി മറ്റൊരാളെ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിൽ ഒരു കോർപറേഷൻ ചെയർമാനെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും മാറ്റിയത് പിണറായി അറിഞ്ഞില്ലെങ്കിൽ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ വകുപ്പിൽ നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്. പിണറായി പല തീരുമാനങ്ങളുമെടുക്കുന്ന ഒരു അധികാര സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിലെ ഭരണം ഇപ്പോൾ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രി ഹൈജാക്ക് ചെയ്യുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാവാത്തത് വിചിത്രമാണ്. അഴിമതി ആരോപണങ്ങളിലും അദ്ദേഹം പ്രതികരിക്കുന്നില്ല. ഭീരുവിനെ പോലെ മുഖ്യമന്ത്രി ഒളിച്ചോടുകയാ?ണ് ചെയ്യുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കമാണ്. ഉത്തമരായ കമ്യൂണിസ്റ്റുകാർ കോൺഗ്രസിന് വോട്ട് ചെയ്തു. സർക്കാറിന് താക്കീത് ചെയ്യാനാണ് അവർ അങ്ങനെ ചെയ്തത്. ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞ എം.വി ഗോവിന്ദൻ പിന്നീട് നിലപാട് മാറ്റി.

പിണറായിയുടെ കുഴലൂത്തുകാരനായാണ് എം.വി ഗോവിന്ദൻ പ്രവർത്തിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. പുതുപ്പള്ളിയിലുണ്ടായത് ടീം യു.ഡി.എഫിന്റെ വിജയമാണ്. ടീം വർക്കിന്റെ വിജയമാണ് അവിടെ കണ്ടത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ഈ രീതി തന്നെയാവും യു.ഡി.എഫ് പിന്തുടരുകയെന്നും വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് ഏഴു മാസമായി. കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാരല്ല. തീവ്ര വലതുപക്ഷ സർക്കാരാണ്. സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കമാണ് പുതുപ്പള്ളിയെന്നും സതീശൻ പറഞ്ഞു.

പുതുപ്പള്ളിയിലെ വിജയത്തിലൂടെ സർക്കാരിനോടുള്ള കടുത്ത എതിർപ്പ് ജനങ്ങൾ പ്രകടിപ്പിച്ചതാണ്. ഇത്ര വലിയ പരാജയമുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കമാണിത്. അത്രമാത്രം ശക്തമായ എതിർപ്പ് പാർട്ടിക്കാരിൽനിന്നുൾപ്പെടെ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.ഇങ്ങനെ പോയാൽ ബംഗാളിലെ അവസ്ഥയുണ്ടാകുമെന്ന് ഭയക്കുന്നു. ആർക്കും എതിർത്തുപറയാൻ ധൈര്യമില്ല. മലക്കംമറിയൽ വിദഗ്ധനാണ് എം.വി ഗോവിന്ദൻ. അദ്ദേഹം പിണറായി വിജയന്റെ കുഴലൂത്തുകാരനായി മാറി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ ഗോവിന്ദൻ പിന്നീടത് മാറ്റി. 10 എണ്ണുന്നതിനുമുൻപേ വാക്കുമാറ്റിപ്പറയുന്ന ആളാണ് ഗോവിന്ദനെന്നും സതീശൻ ആക്ഷേപിച്ചു.

യു.ഡി.എഫിന്റെ ടീം വർക്കിന്റെ ജയമാണ് പുതുപ്പള്ളിയിൽ നടന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. പുതുപ്പള്ളി ഒരു തുടക്കമാണ്. ഇനി വരുന്ന തെരഞ്ഞെടുപ്പിലും ഒന്നിച്ചുനേരിടും. വലിയ ഭൂരിപക്ഷം വലിയ ഭാരമാണ്. കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറാനുള്ള ചുമതലയാണു ചുമലിൽ തന്നത്. അങ്ങനെ തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ”മുന്നാക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയത് അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെന്തിനാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്? മാസ്സപ്പടി വിവാദം ഉൾപ്പെടെ ഏഴ് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ഏഴ് മാസമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണ്. വായ തുറക്കാൻ പേടിയാണ്. ശക്തമായ സമരവുമായി മുന്നോട്ടുപോകും.”

ബിജെപി വോട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളെ അദ്ദേഹം പരിഹാസത്തോടെ തള്ളിക്കളഞ്ഞു. മാരാർ ജി ഭവനിൽ ആദ്യം പോയി സുരേന്ദ്രനോട് 5,000 വോട്ട് ചോദിച്ചു. അതുകഴിഞ്ഞ് എ.കെ.ജി സെന്ററിൽ പോയി എം.വി ഗോവിന്ദനോടും 5,000 ചോദിച്ചു. അങ്ങനെയാണ് പതിനായിരം കിട്ടിയതെന്നായിരുന്നു സതീശന്റെ പരിഹാസം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...