മാത്യു കുഴൽനാടന് എം എൽ എ യുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച നടത്തിയ ഡി വൈ എഫ് ഐ പ്രവർത്തകരെ വെല്ലുവിളിച് അഡ്വ . ജയശങ്കർ . മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പുത്രിയെ രക്ഷിക്കാൻ മാത്യു കുഴൽ നാടന്റെ ഓഫീസിലേക്ക് മാർച് നടത്തിയതിനു പകരം , അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ക്ലിഫ് ഹൌസിലേക്ക് മാർച്ച് നടത്തണമെന്ന് ജയശങ്കർ പറഞ്ഞു. ഇത്രയേറെ അഴിമതിയുടെ കയത്തിൽ മുങ്ങി നിൽക്കുന്ന മുഖ്യൻ ക്ലിഫ് ഹൗസിൽ സ്വസ്ഥനായ് വിഹരിക്കുമ്പോൾ രാജാവ് നഗ്നനാണ് എന്ന് ഉറക്കെ പറയാൻ ധൈര്യം കാട്ടിയ മാത്യു കുഴൽനാടനെതിരെ പ്രതിഷേധം ഇളക്കി വിടുന്നത് ന്യായീകരിക്കാനാവുന്ന കാര്യമല്ല.
വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഡി വൈ എഫ് ഐ മാർച്ച് .
മാത്യു കുഴൽനാടൻ സ്വദേശികളെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തി വഞ്ചിച്ചുവെന്നാരോപിച്ചാണ് മാർച്ച് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎ ആയിരിക്കെ കള്ളപ്പണം വെളുപ്പിച്ചതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും ആരോപിച്ചു. മാത്യു കുഴൽനാടിനെതിരായ സമരത്തിനും തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കും സിഎംആർഎൽ പണമിടപാട് അഴിമതിയുമായി ബന്ധമില്ലെന്ന് വികെ സനോജ് പറഞ്ഞു.
പ്രഖ്യാപിത വരുമാനത്തിന്റെ 30 ഇരട്ടി വരുമാനമാണ് മാത്യു കുഴൽനാടൻ നേടിയതെന്ന് സിപിഎം ആരോപിക്കുന്നു. സംസ്ഥാന വിജിലൻസിന് പുറമെ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും റവന്യൂ പരിശോധനാ വിഭാഗവും മൂന്ന് മാസത്തിലേറെയായി കുഴൽനാടിന്റെ ഭൂമി ഇടപാടുകൾ അന്വേഷിക്കുകയാണ്.