ചന്ദ്രയാന്‍ 3 വിക്ഷേപണം വിജയത്തിന്റെ തൊട്ടടുത്ത ദിവസം സി.പി.എം. അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി എന്ന് കെ മുരളീധരൻ . സിപിഎം സെമിനാറിനെ എയറിലാക്കികൊണ്ടാണ് കെ മുരളീധരന്റെ ഈ പരാമർശം . സെിനാര്‍ നടത്തി ഷൈന്‍ ചെയ്യാന്‍ നോക്കി പക്ഷെ നാനാവഴിക്കൂടെയും പുച്ഛങ്ങളേറ്റ് വാങ്ങുകയാണ് സിപിഎം. സെമിനാര്‍ വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏര്‍പ്പാടാണ് ഇതെന്നും മുരളീധരന്‍ തുറന്നടിച്ചു . സിപിഎം സെമിനാര്‍ ചീറ്റിപ്പോയതിന് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഞങ്ങള്‍ ആദ്യം തന്നെ പറഞ്ഞതാണ്, എടുത്ത് ചാടി ഷൈന്‍ ചെയ്യാന്‍ നോക്കണ്ട എന്ന്.
കഴിഞ്ഞ ദിവസം സി.പി.ഐയുടെ ദേശീയ കൗണ്‍സില്‍ യോഗം പറഞ്ഞത് ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്. ഇത് തന്നെയാണ് കോണ്‍ഗ്രസും പറഞ്ഞത്. നിയമത്തെ എതിര്‍ക്കാന്‍ മറ്റുള്ളവരുമായി സഹകരിച്ച് ഒദ്യോഗികമായി തീരുമാനം എടുക്കും. അടുത്ത ദിവസം 24 കക്ഷികളുടെ യോഗം ബംഗളൂരുവില്‍ ചേരുന്നുണ്ട്. അതില്‍ അജണ്ടയില്‍വെച്ച കാര്യമാണ് ഇപ്പോള്‍ എടുത്ത് ചാടി കണ്‍വെന്‍ഷന്‍ നടത്തിയത്. എല്‍.ഡി.എഫിലെ തന്നെ പലരും പങ്കെടുത്തില്ല. സി.പി.ഐയിലെ നേതാക്കള്‍ ആരും വന്നില്ല. വനിതകളാരേയും പ്രവേശിപ്പിച്ചില്ല. ഇടതുപക്ഷത്തിലെ പല ഘടകകക്ഷികളും എല്‍.ഡി.എഫ്. കണ്‍വീനര്‍ ഉള്‍പ്പെടെ വിട്ടുനിന്നു. ജനതാദള്‍ വരാന്‍ പറ്റാത്ത അവസ്ഥയിലാണ്. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയുടെ കൂടെയാണ് ദള്‍. ഇങ്ങനെയുള്ള ഒരുപാട് ന്യൂനതകളോടെ സെമിനാര്‍ ചീറ്റിപ്പോയി. അതിന് കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സി.പി.എം സെമിനാര്‍ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞതിന് പിന്നാലെയായിരുന്നു മുരളീധരന്റെ ഈ മറുപടി . അതുകൊണ്ട് തന്നെ മുരളീധരന്റെ ഈ മറുപടി ചെന്ന് പതിച്ചത് മുഹമ്മദ് റിയാസിന്റെ നെഞ്ചത്ത് തന്നെയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ബി.ജെ.പിയുടെ സ്ലീപ്പിങ് ഏജന്റുമാരാണ് എന്നും ബി.ജെ.പിക്ക് കളമൊരുക്കാനായിരുന്നു ശ്രമം എന്നും വിവിധ സംഘടനാ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നുമായിരുന്നു മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തിയത് . സെമിനാറിലെ ജനപങ്കാളിത്തം സി.പി.എം നിലപാട് ശരിയെന്നതിന് തെളിവാണ്. മുസ്‌ലിം വനിതകളുടെ പ്രാതിനിധ്യം കുറവെന്ന ആക്ഷേപം പരിപാടിയുടെ ശോഭ കെടുത്താനാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഇതിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മുരളീധരൻ . പരിപാടിയുടെ ശോഭകെടുത്തിയത് സഖാക്കള്‍ തന്നെയാണ്. ഈ സെമിനാറില്‍ സിപിഎമ്മിന് നേരെ ഉയരുന്ന ഏറ്റവും വലിയ ആക്ഷേപം മുസ്ലിം സ്ത്രീകളെ സംസാരിക്കാന്‍ അനുവദിച്ചില്ല,. ഇത് സമസ്തയെ പേടിച്ചാണെന്നതാണ്. സ്ത്രീപക്ഷ പാര്‍ട്ടിയുടെ തനിനിറമാണ് കോഴിക്കോട് അഴിഞ്ഞുവീണത്. എന്നാല്‍ അപ്പോഴും പരിപാടി ഗംഭീരമെന്ന് വാദിച്ചോണ്ടിരിക്കുകയാണ് നേതാക്കള്‍. ഒരുവഴിക്കൂടെ സിപിഎം നേതാക്കള്‍ മെഴുകല്‍ തുടങ്ങിയിട്ടുണ്ട്. പരിപാടി ഗംഭീരമാണ്….പരിപാടി ഗംഭീരമാണ് എന്ന് മൈക്ക് കിട്ടുന്നിടത്തെല്ലാം വിളിച്ച് കൂവുന്നുണ്ട്. ഏക സിവില്‍ കോഡ് സംബന്ധിച്ച് ഇനിയും ജില്ലാ തലങ്ങളില്‍ സെമിനാര്‍ നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം സെമിനാറില്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരെയൊക്കെ പിടിച്ച് വേദിയിലിരുത്തി അവര്‍ക്ക് വേണ്ടപ്പെട്ടവരൊക്കെ സംസാരിച്ചു. എന്നിട്ട് പരിപാടി ഗംഭീരമെന്ന് അവര്‍ തന്നെ പറയുന്നു. വളരെ മികച്ച ഒരു തോല്‍വി എന്നല്ലാതെ ഇതിനെ മറ്റൊന്നും പറയാനില്ല എന്നും മുരളീധരൻ ആഞ്ഞടിച്ചു .