Connect with us

Hi, what are you looking for?

Cinema

ഉപ്പും മുളകിലെ മുടിയൻ എന്ന വിഷ്ണു ബാംഗളൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ്

ജനപ്രീതി കൊണ്ട് ഏറെ മുന്നിലെത്തിയ ടെലിവിഷൻ കോമഡി പരമ്ബരയാണ് ഉപ്പും മുളകും. പരമ്ബരയില്‍ നിന്നും നിഷാ സാരംഗും ജൂഹിയുമെല്ലാം പിന്മാറിയിട്ടുണ്ടെങ്കിലും അവരെല്ലാം തിരിച്ചു വന്നിരുന്നു. എന്നാലിപ്പോള്‍, മൂത്തമകനായി അഭിനയിക്കുന്ന മുടിയൻ എന്ന വിഷ്ണുവിനെ ഉപ്പും മുളകില്‍ നിന്നും പുറത്താക്കിയെന്ന് റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. നടൻ തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തോളമായി പരമ്ബരയില്‍ നിന്നും അപ്രത്യക്ഷനാണ് മുടിയൻ. ഇതിനു പിന്നിലെ കാരണം തിരക്കിയപ്പോഴാണ് തന്നെ പുറത്താക്കിയെന്ന വിവരം താരം വേദനയോടെ അറിയിച്ചത്.

പരമ്ബരയില്‍ മുടിയന്റെ വിവാഹം കഴിഞ്ഞിരുന്നു. അതിനു ശേഷം ബാംഗ്ലൂരിലേക്ക് പോയി എന്നാണ് പരമ്ബരയില്‍ കാണിച്ചിട്ടുള്ളത്. മുടിയന്റെ ഭാര്യയും അമ്മായിയമ്മയും അമ്മായിയച്ഛനും എല്ലാമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കഥ മുന്നോട്ടു പോകുന്നത്. ഇനിയൊരിക്കലും താൻ തിരിച്ചു വരാൻ സാധ്യതയില്ലാത്തതു പോലെ കഥാഗതിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് മുടിയൻ തുറന്നു പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂരില്‍ ഒരു ഡ്രഗ് കേസില്‍ മുടിയൻ പെട്ടതായാണ് സീരിയല്‍ ഷൂട്ടിങ് ചെയ്തു വച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതു സംപ്രേഷണം ചെയ്യുമെന്നാണ് നടൻ നല്‍കുന്ന വിവരം.

അതേസമയം, പരമ്ബരയുടെ കഥാഗതിയിലുണ്ടായ മാറ്റമാണ് മുടിയനെ പുറത്താക്കാൻ കാരണം, ഒരു സിറ്റ് കോം കോമഡിയായാണ് ഉപ്പും മുളകിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതും ആസാ്വദിക്കുന്നതും. എന്നാല്‍ കുറച്ചു കാലമായി ഒരു സീരിയല്‍ ടൈപ്പിലേക്ക് ഈ പരമ്ബര എത്തിയത് വളരെയധികം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനെ താരങ്ങളും ചോദ്യം ചെയ്തപ്പോള്‍ നിഷാ സാരംഗിനും ബിജു സോപാനത്തിനും അടക്കം വലിയ പ്രശ്നങ്ങളാണ് പ്രശ്നങ്ങളാണ് ഷോ ഡയറക്ടറായ ഉണ്ണിയില്‍ നിന്നും നേരിടേണ്ടി വന്നത്. ഇതേ പ്രശ്നമാണ് മുടിയനും ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഡയറക്ടറില്‍ നിന്നും വലിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമാണ് നേരിട്ടത്. തുടര്‍ന്നാണ് വേദനയോടെ മുടിയൻ ആ പരമ്ബരയില്‍ നിന്നും പടിയിറങ്ങിയത്.

ആദ്യം ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ട് ഷോ ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഉണ്ണിയെ മാറ്റിയിരുന്നു. സീരിയല്‍ നിര്‍ത്തിവെക്കുക വരെ ചെയ്തിരുന്നു. തുടര്‍ന്ന് ഇനി അങ്ങനെയൊരു മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന ഉറപ്പു കിട്ടിയതോടെയാണ് വീണ്ടും ഉണ്ണി തിരിച്ചു വന്നത്. എന്നാല്‍ വീണ്ടും അതേ പ്രവര്‍ത്തികള്‍ ആരംഭിക്കുകയായിരുന്നു. ഷോയെ തകര്‍ക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് പിന്നീട് ഡയറക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മുടിയൻ പറയുന്നു. മുടിയനെ പുറത്താക്കിയതിനെ ചൊല്ലി നിഷാ സാരംഗും ബിജു സോപാനവും എല്ലാം പ്രതികരിച്ചുവെങ്കിലും അവരെല്ലാം നിശബ്ദരാക്കപ്പെടുകയായിരുന്നു.

ഒരു കുടുംബം പോലെ കഴിഞ്ഞ പത്തു വര്‍ഷമായി കഴിഞ്ഞു വന്നവരാണ് തങ്ങള്‍. അതെല്ലാം ഇല്ലാതായി. തന്നെ ഒഴിവാക്കാൻ ഒരു ഡ്രഗ് കേസില്‍ പെടുത്തുന്ന രീതിയില്‍ കഥ മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദനയിലാണ് മുടിയൻ പ്രതികരിച്ചത്. തന്നെ കുറിച്ച്‌ കഥയില്‍ പറയാതിരിക്കാമായിരുന്നു. അല്ലെങ്കില്‍ ദുബായില്‍ പോയി എന്നു പറയാമായിരുന്നു. എന്നിട്ടും ഇത്തരം മോശമായ രീതിയില്‍ കഥ കൊണ്ടു പോകുന്നതിനു പിന്നില്‍ ഷോ ഡയറക്ടറായ ഉണ്ണിയാണെന്ന് മുടിയൻ ഉറപ്പിച്ചു പറയുന്നു. മറ്റുള്ളവര്‍ വേദനിക്കുന്നതു കണ്ട് സന്തോഷിക്കുന്ന സാഡിസ്റ്റ് ആണ് അയാളെന്നാണ് മുടിയൻ കണ്ണീരോടെ പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...