Connect with us

Hi, what are you looking for?

Exclusive

മലയാള ബിഗ്‌ബോസ് താരം ശോഭ സുരേന്ദ്രനും ഷീല സണ്ണിയും ഒരു തോണി തുഴയുന്നവൻ

ചെയ്യാത്ത തെറ്റിന് ഒരു വനിത ജയിലില്‍ കഴിയേണ്ടി വന്നത് 72 ദിവസം. ചാലക്കുടിയിലെ ‘ഷി സ്റ്റൈല്‍’ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ കഥ ഞെട്ടിപ്പിക്കുന്നതാണ്.

മുമ്ബ് യുവ സംരഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കി അപമാനിക്കാനായി നടത്തിയത് വമ്ബൻ ഗൂഢാലോചനയാണ്. അതിന് സമാനമാണ് ഷീലാ സണ്ണിക്കുണ്ടായ അനുഭവവും.

തിരുവനന്തപുരത്തെ അതിപ്രശസ്തമായ ആശുപത്രിയുടെ ഉടമയുടെ മകനായിരുന്നു ഇതിന് പിന്നിലെ മുഖ്യ സൂത്രധാരൻ. ശോഭാ വിശ്വനാഥിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനെ കൂട്ടുപിടിച്ചായിരുന്നു കഞ്ചാവ് കേസില്‍ യുവതിയെ കുടുക്കാൻ ശ്രമിച്ചത്. തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പ്രതികാരം തീര്‍ക്കലായിരുന്നു ലക്ഷ്യം. ആറുമാസം ശോഭ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് കേസിന് പിന്നിലെ വില്ലനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിന് സമാനമായ അന്വേഷണം ഷീലാ സണ്ണിയുടെ വേദന മാറ്റാനും അനിവാര്യതയാണ്. ശോഭാ വിശ്വനാഥ് തന്റെ നിരപരാധിത്വം തെളിയിച്ച്‌ ഏഷ്യാനെറ്റിന്റെ ബിഗ് ബോസില്‍ ഫൈനല്‍ മത്സരാര്‍ത്ഥിയായി. അവസാന ആഴ്ചയിലെ വീറുറ്റ പോരാട്ടത്തിലാണ്. ഇതിനിടെയാണ് മറ്റൊരു സ്ത്രീയും കണ്ണീരുമായി പൊതു സമൂഹത്തിലെത്തുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എല്‍എസ്ഡി സ്റ്റാംപുമായി പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫിസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇവരില്‍നിന്ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്തു വന്നപ്പോഴാണ്, പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇത് വലിയ വാര്‍ത്തയായി.

ഷീലാ സണ്ണിക്ക് എന്തിനാണ് തന്നെ ചതിച്ചതെന്ന് പോലും അറിയില്ല. എല്ലാവരും മയക്കുമരുന്നു വില്‍പ്പനക്കാരിയെന്ന് പോലും വിളിച്ച്‌ അവഹേളിച്ചു. ഒടുവില്‍ എക്സൈസ് പിടിച്ചെടുത്തത് മയക്കുമരുന്ന് അല്ലെന്ന് വ്യക്തമായതോടെയാണ് അവര്‍ പുറംലോകം കണ്ടത്. താൻ ചതിക്കപ്പെട്ടതാണെന്ന് ഷീലക്ക് ബോധ്യമുണ്ട്. എന്നാല്‍, ആരാണ് ചതിച്ചതെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതതയില്ല. ഇല്ലാത്ത ലഹരി മരുന്നിന്റെ പേരില്‍ രണ്ടര മാസത്തോളം ജയിലില്‍ കിടന്നശേഷം നിരപരാധിത്വം വ്യക്തമായതിനു പിന്നാലെ, എക്സൈസ് വകുപ്പിനെതിരെ ആരോപണങ്ങളുമായി ഷീല സണ്ണി രംഗത്തുവന്നു.

ആരോ കൃത്യമായി പറഞ്ഞുവിട്ടതു പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലറിലെത്തി ലഹരി മരുന്ന് എന്ന പേരില്‍ പൊതികള്‍ കണ്ടുപിടിച്ചതെന്നാണ് ഷീല പറയുന്നത്. ബ്യൂട്ടി പാര്‍ലറില്‍ ഇഷ്ടം പോലെ സ്ഥലമുണ്ടെങ്കിലും കൃത്യമായി ബാഗ് തുറന്ന് അതിന്റെ അറയില്‍നിന്ന് അവര്‍ ഒരു പൊതിയെടുത്തെന്നം അവര്‍ പറഞ്ഞു. തന്നെ കുടുക്കാൻ ശ്രമിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും ഷീല ആവശ്യപ്പെട്ടു. ഷീലാ സണ്ണിക്ക് സംഭവിച്ചതും ശോഭാ വിശ്വനാഥിന് സമാനമായ കഥയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...