പ്രായം കൂടുന്നതിൽ ഇനി ദക്ഷിണ കൊറിയക്കാർ വിഷമിക്കേണ്ട. കൊറിയയുടെ പ്രായ വ്യവസ്ഥ അന്താരാഷ്ട്ര സമ്പ്രദായത്തിന് കീഴിൽ വരുന്നതോടെ രാജ്യത്തെ ജനങ്ങളുടെ പ്രായം ഒന്നോ രണ്ടോ വയസ് കുറയും. ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്ന പരമ്പരാഗത രീതിയിൽ മാറ്റം വരുത്തി അന്താരാഷ്ട്ര അംഗീകാരമുള്ള ഔദ്യോഗിക സംവിധാനം സ്വീകരിക്കുമെന്നാണ് നിയമനിർമ്മാണ മന്ത്രാലയം വ്യക്തമാക്കിയത് .
കൊറിയയിൽ വർധിച്ചു വരുന്ന ജനവിരുദ്ധമായ ആചാരങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ ദേശീയ അസംബ്ലി പാസാക്കിയ അടിസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് നിയമത്തിന്റെയും സിവിൽ നിയമത്തിന്റെയും പരിഷ്കാരങ്ങളുടെ തുടർച്ചയാണ് ഈ മാറ്റം. കൊറിയയുടെ പരമ്പരാഗത പ്രായ വ്യവസ്ഥ പ്രകാരം ഒരു വ്യക്തിക്ക് ജനന സമയത്ത് തന്നെ ഒരു വയസായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വ്യവസ്ഥ പ്രകാരം ഒരു വ്യക്തിയുടെ പ്രായം ജനന സമയത്ത് പൂജ്യത്തിൽ നിന്ന് കണക്കാക്കുകയും പിന്നീട് ജന്മ ദിനം തോറും ഒരു വർഷം ചേർക്കപ്പെടുകയുമാണ് ചെയ്യുന്നത്.
ഉദാഹരണത്തിന് 2003 ജൂൺ 30 ന് ജനിച്ച ഒരു വ്യക്തിക്ക് അന്താരാഷ്ട്ര പ്രായ വ്യവസ്ഥ പ്രകാരം ജൂൺ 26 ന് 19 വയസുണ്ടായിരിക്കും. ജൂൺ 30 ആകുന്നതോടു കൂടി വ്യക്തിക്ക് 20 വയസ് തികയുന്നതായി കണക്കാക്കും. എന്നാൽ കൊറിയയുടെ കണക്ക് പ്രകാരം വ്യക്തിക്ക് 21 വയസ് തികഞ്ഞിരിക്കും. മറ്റൊരു സങ്കീർണമായ വ്യവസ്ഥയും രാജ്യത്ത് നില നിൽക്കുന്നുണ്ട്. ഡിസംബർ 31 ന് ജനിക്കുന്ന ഒരു കുട്ടിക്ക് അർദ്ധ രാത്രിക്ക് ശേഷം 2 വയസ് തികഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...